തിരുവനന്തപുരം: കേരള ഹൗസിൽ IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ദൽഹി കെയുഡബ്ല്യുജെ സർക്കാർ ഫണ്ട് വെട്ടിപ്പു പുറത്തു കൊണ്ടു വരുന്നതിൽ നിർണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് വേണുഗോപാൽ.
പ്രമാണിമാരായ ദൽഹി കെയുഡബ്ല്യുജെ ഭാരവാഹികളോട് 25 ലക്ഷം രൂപ സർക്കാർ ഫണ്ടിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയത് ഇദ്ദേഹമാണ്. അന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസ് ഇതിന്റെ പേരിൽ ഡോ. വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സ്ഥലം മാറ്റുമെന്നു വിരട്ടിയപ്പോൾ ആയിക്കോളാൻ മറുപടി നൽകി. ക്ഷുഭിതനായ ബ്രിട്ടാസ് ഇടപെട്ട് വേണുഗോപാലിനെ നോർക്കയിലേക്കു സ്ഥലം മാറ്റി.
ബ്രിട്ടാസിന്റെ വിരട്ടലിനു വഴങ്ങാതെ വേണുഗോപാൽ തുടക്കമിട്ട ഫയലാണ് കെയുഡബ്ല്യുജെ ദൽഹി ഘടകത്തിന് എതിരായ വകുപ്പു തല അന്വേഷണത്തിനു വഴിയൊരുക്കിയത്.
















