ഗുവാഹത്തി ; ഏഴ് മണിക്കൂർ നീണ്ടു നിന്ന ബുൾഡോസർ നടപടിയിലൂടെ അസമിലെ ഹിമന്ത സർക്കാർ ഒഴിപ്പിച്ചെടുത്തത് 25 ഏക്കർ ഭൂമി. അസമിലെ ബിശ്വനാഥ് ജില്ലയിൽ നടത്തിയ കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെയാണ് ഇന്ന് ബംഗ്ലാദേശികളെ ഒഴിപ്പിച്ച് 25 ഏക്കർ ഭൂമി ഹിമാന്ത ബിശ്വ ശർമ്മ സർക്കാർ തിരികെപ്പിടിച്ചത് . സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് അനധികൃത അധിനിവേശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ നീക്കത്തിന്റെ ഭാഗമാണിത്.
അസമിലെ ഓരോ ഇഞ്ച് ഭൂമിയും കൈയ്യേറ്റമൊഴിപ്പിച്ച് തിരികെ പിടിക്കുക എന്നതാണ് ഞങ്ങളുടെ നയം . അതിനായി ഏതറ്റം വരെയും പോകാൻ സർക്കാർ തയ്യാറാണെന്നും ഹിമന്ത ശർമ്മ വ്യക്തമാക്കി.”ഞങ്ങളുടെ ടീമുകളും യന്ത്രങ്ങളും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ബിശ്വനാഥിൽ, അസം വിരുദ്ധർ കൈയേറിയ 25 ഏക്കർ ഭൂമി ഞങ്ങൾ വിജയകരമായി അനധികൃതമായി കൈയേറിയതിൽ നിന്ന് ഒഴിവാക്കി” അദ്ദേഹം പറഞ്ഞു.
ഇതുവരെ , ഏകദേശം 50,000 ഏക്കർ സർക്കാർ ഭൂമി അനധികൃത കയ്യേറ്റത്തിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.












