കൊച്ചി: അഞ്ചുവർഷം ഭരണം നൽകിയാൽ കേരളത്തെ മാറ്റി വികസിതമാക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് ഇതിനകം തെളിയിച്ചുകാണിച്ച മോദിയുടെ ഗ്യാരണ്ടിയാണെന്ന് മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും എല്ലാ ജന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികളാണെന്നും മോദി പറഞ്ഞു.
എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2026 കേരളത്തിന് മാറ്റത്തിന്റെ വർഷമാണ്. കേരളം ഇടത്-വിതു മുന്നണികളുടെ ച്രകവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു.
തൃശൂർ ജനതയും തിരുവനന്തപുരം ജനതയും ഒട്ടേറെ പഞ്ചായത്തുകൾ ബിജെപിയിൽ അർപ്പിച്ച വിശ്വാസം കേരളത്തിലാകെ വ്യാപിക്കാൻ പോകുകയാണ്.
കേരളത്തിന് സാഹചര്യമുണ്ട്, ജനതയുണ്ട്. പക്ഷേ എല്ലാമുണ്ടായിട്ടും കേരളം അർഹിക്കുന്ന വികസനം ഇതുവരെ ഉണ്ടായിട്ടില്ല. അഞ്ചോ പതേ്താ വർഷം വരുമ്പോൾ ഭരണം കിട്ടുമെന്ന് വിശ്വാസംകൊണ്ടാണ് ഇത്.
എൽഡിഎഫ് സർക്കാർ പിന്നെ യുഡിഎഫ് സർക്കാർ ഈ രണ്ടു ഗ്രൂപ്പുകൾക്കിടയിൽ കേരളം മടുത്തു. ഇവർ രണ്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്തില്ല.
മാറിമാറി ഭരിക്കുന്ന ഈ പാറ്റേൺ തകർക്കണം. അടുത്ത അഞ്ചു വർഷം ബിജെപി സർക്കാരിന് അവസരം നൽകുക, അഞ്ചുവർഷത്തിൽ കേരളത്തിന്റെ വികസനം എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരാം. ഇത് മോദിയുടെ ഗാരണ്ടിയാണ്. മാറാത്തത് മാറും, ഇനി കേരളവും മാറും.
ഇന്ന് ഞാൻ വികസിത കേരളത്തിന്റെ ബിജെപിയുടെ മാർഗ്ഗരേഖ അവതരിപ്പിക്കാനാണ് വന്നത്. ടൂറിസ്റ്റ് കേന്ദ്രമായി, മാനസിക-ശാരീരിക വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറണം. വെഡ്ഡിങ് ഡസ്റ്റിനേഷന്, കോൺഫ്രൻസ് സെന്ററിന് ഒക്കെ കേരളം ഒന്നാം സ്ഥാനത്താണ്. ഇതിന് അടിസ്ഥാന സൗകര്യ വികസനം വേണം. ഇതിനായി കേന്ദ്രം നൽകിയ പദ്ധതികൾ തടസമില്ലാതെ നടപ്പാക്കാൻ കഴിയണം.
ഈ നൂറ്റാണ്ടിന്റെ കാൽ നൂറ്റാണ്ട് ഇടതു വലതു മുന്നണികൾ യുവാക്കളെ വഞ്ചിക്കുകയായിരുന്നു. ഭാരതത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്നു പോലും കോൺഗ്രസിന്റെ യുവനേതാവിന് അറിയില്ല. കൂപ മണ്ടൂകങ്ങളാണ് അവർ.
ബിജെപി സർക്കാർ ഇവിടെ ഉണ്ടായാൽ ഇവിടെ നിക്ഷേപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാം. അഴിമതി, ചുവപ്പുനാട, ഭൂ മാഫിയ, ഹർത്താൽ മാഫിയ ഇവയെല്ലാം ബിജെപി ഇല്ലാതാക്കും. വികസനത്തിനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കും.
മത്സ്യബന്ധന മേഖലയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി ഉണ്ടാക്കി. കേരഌത്തിലുൾപ്പെടെ 4 ലക്ഷം മത്സ്യബന്ധനക്കാർക്ക് ക്രഡിറ്റ് സംവിധാനത്തിൽ സഹായം കൊടുത്തു. അഞ്ചുലക്ഷം തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കി. തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം കേന്ദ്ര സർക്കാരിന്റെ ഈ രംഗത്തെ വലിയ പദ്ധതിയാണ്.
ഇന്ന് രാജ്യത്ത് എൻഡിഎ സർക്കാരാണ്. വിദേശരാജ്യങ്ങളിൽ ഭാരതീയർ ആര് സങ്കടത്തിലായാലും അപ്പോൾ രക്ഷയ്‌ക്ക് എത്തും. ഇന്ന് യുദ്ധം നടക്കുന്ന പശ്ചിമേഷ്യൻ മേഖലയിൽ ഭാരതീയർ സുരക്ഷിതരാണെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കുന്നു.
എത്രയൊക്കെ ചെയ്തിട്ടും സങ്കടം കോൺഗ്രസ് പാർട്ടി നടത്തുന്ന പ്രവർത്തനമാണ്. നമ്മുടെ ജനങ്ങൾ സങ്കടത്തിലായിരിക്കെ ഇവർ മോദിയുടെ വിമർശനത്തിന് വേണ്ടി നോക്കുന്നു. അതാണ് കോൺഗ്രസ്സുകാരുടെ കളി. സ്ഥിതിഗതികൾ വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്.
ആത്മനിർഭരാകണം നമ്മൾ. യുക്രൈൻ സംഘർഷത്തിൽ നമ്മൾ കണ്ടു ആത്മനിർഭരത എത്രത്തോളം വേണമെന്ന്. ഊർജ്ജമേഖലയിലുൾപ്പെടെ നാം സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യതയാണ് കാണിക്കുന്നത്.
ഊർജ്ജമേഖലയിൽ നമ്മുടെ സ്വയംപര്യാപ്തത ഏത് ലോകരാജ്യങ്ങൾക്കും താഴെയല്ല. നമ്മുടെ സൗരോർജ്ജ ശേഷി പല മടങ്ങ് കൂട്ടിയിട്ടുണ്ട്. പെട്രോളിയം മേഖലയിലെ കുറവ് ഇലക്ട്രിക് വാഹനങ്ങൾകൊണ്ട് മറികടക്കുന്നു. റെയിൽവേയിൽ പല മടങ്ങ് നാം ഉർജ്ജ സ്വയംപര്യാപ്തത നേടി.
രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ എൻഡിഎ സർ്ക്കാർ ശ്രമിക്കുമ്പോൾ കോൺഗ്രസ്സും ഇടതുപക്ഷവും ചേർന്ന് രാജ്യത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. അവരിൽനിന്ന് അകന്നു നിൽക്കണം.
എൽഡിഎഫും യുഡിഎഫും അഴിമതിയിൽ, കുറ്റകൃത്യങ്ങളിൽം വർഗ്ഗിയ പ്രവർത്തനങ്ങളിൽ, വികസന വിരുദ്ധ പ്രവർത്തനങ്ങളിൽ, വ്യവസായം തകർക്കുന്നതിൽ പങ്കാളിയാണ്.
കോൺഗ്രസ്സുകാർ അധികാരത്തിലിരിക്കുമ്പോൾ സോളാർ അഴിമതിയായിരുന്നുവെങ്കിൽ ഇടതുകാർ ഭരിക്കുമ്പോൾ സിഎംആർഎൽ അഴിമതിയാണ് ചർച്ചയാകുന്നത്. ശബരിമലക്കൊള്ളയിൽ അവർ പങ്കാളിയാണ്. ഇടതർ സ്വർണ്ണം മോഷ്ടിക്കുന്നു. കോൺഗ്രസ് വിൽക്കുന്നുവെന്നാണ് ആരോപണങ്ങൾ.
കോൺഗ്രസ് ഇന്ന് എംഎംസി ആയി മാറി. മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി. എൽഡിഎഫ് ആകട്ടെ പിഡിപിയെപ്പോലുള്ളവരുടെ കൂട്ടാണ്. അവർ ഏറ്റവും വലിയ ഭീകര പ്രവർത്തക സംഘടനയാണ്. അവർക്ക് പണ്ടുമുതലേ അവർക്ക് ആ ബന്ധമുണ്ട്. അതുകൊണ്ട് ഞാൻ കേരള ജനതയോടു പറയുന്നു, ഈ രണ്ടു മുന്നണികളേയും മാറ്റി നിർത്തണം.
ഇവിടെ ബിജെപി-എൻഡിഎ സർക്കാർ വരണം. ബിജെപി നാടിന്റെ വികസനവും കേരളത്തിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വന്നാൽ കേരള വികസനം ഇരട്ടി വേഗത്തിൽ വളരും.

















