തിരുവനന്തപുരം: സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ക്ഷണിച്ചു. തന്റെകൂടെ ആരു പങ്കെടുക്കണം എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതറിയിക്കാമായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ.രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസാണ് പ്രോട്ടോകോൾ പ്രകാരം ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത്. അതനുസരിച്ച് സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിയെ ക്ഷണിച്ചു. കൂടെ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ചാണ് പരിപാടി നിശ്ചയിച്ചത്. മുഖ്യമന്ത്രിയെ അല്ലാതെ മരുമകനെയും കുടുംബാംഗങ്ങളെയുമെല്ലാം ക്ഷണിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല. ബിജെപിക്ക് ഈ പരിപാടിയിൽ ആരെയും ക്ഷണിക്കുന്നതിന്റെ ഉത്തരവാദിത്വമില്ല.
പരിപാടി നിശ്ചയിച്ചത് മുഖ്യമന്ത്രിക്ക് അറിയാം. പക്ഷേ റിയസിനെ ഉൾപ്പെടുത്തണമായിരുന്നെങ്കിൽ മുഖ്യമന്ത്രി അങ്ങനെയൊരാവശ്യം ഉയർത്തിയില്ല.
മുഖ്യമന്ത്രിക്ക് അങ്ങനെ ആരെങ്കിലും ഒപ്പം കൂട്ടണമായിരുന്നെങ്കിൽ ഏഴു ദിവസംമുമ്പ് പിഎംഒയെ അറിയിക്കണമായിരുന്നു. അതുണ്ടായില്ല.
ഇപ്പോൾ ഈ വിവാദമുണ്ടാക്കുന്നത് രാജ്യത്തെ വലിയൊരു വികസന പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ശോഭ കെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉണ്ടാക്കുന്ന വിവാദമാണ്. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പതിവ് രീതിയാണിത്. പക്ഷേ ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാൻ ജനങ്ങൾക്ക് അറിയാം. അവർ മനസ്സിലാക്കിക്കൊള്ളും. മുമ്പ് വിഴിഞ്ഞം പോർട്ട് ഉദ്ഘാടന വേളയിലും സിപിഎമ്മും മുഹമ്മദ് റിയാസും സമാനമായ വിവാദം ഉണ്ടാക്കിയതാണ്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















