ന്യൂദൽഹി: യുദ്ധഭീതി നിറഞ്ഞ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ തിങ്കളാഴ്ച 50 വിമാന സർവീസുകൾ നടത്തുന്നു.
മാർച്ച് 9 ന് പശ്ചിമേഷ്യയിൽ നിന്ന് 50 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ പദ്ധതിയിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമായിട്ടുണ്ട്.
മാർച്ച് 7 ലെ യാത്രക്കാരുടെ കണക്കുകൾ പ്രകാരം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് 51 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തി ആകെ 8,175 യാത്രക്കാരെ തിരികെ രാജ്യത്ത് എത്തിച്ചു. പശ്ചിമേഷ്യയിലെ എല്ലാ പ്രധാന വിമാനക്കമ്പനികളും ഈ പ്രവർത്തനത്തിൽ പങ്കാളികളാണ്.
അതുപോലെ മാർച്ച് 8 ന് പശ്ചിമേഷ്യയിൽ നിന്ന് ആകെ 49 വിമാനങ്ങൾ സർവീസുകൾ പ്ലാൻ ചെയ്തിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ഇറാനും യുഎസ്-ഇസ്രായേലും തമ്മിലുള്ള യുദ്ധം കണക്കിലെടുത്ത്, ദുബായ്, അബുദാബി, റാസൽഖൈമ, ഫുജൈറ, മസ്കറ്റ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ നടത്താനുള്ള പദ്ധതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ നിലവിൽ പ്രവർത്തിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
അതേ സമയം തന്നെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വ്യോമയാന മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.
വ്യോമയാന മന്ത്രാലയം എയർലൈൻ കമ്പനികളുമായി തുടർച്ചയായി ഏകോപിപ്പിക്കുന്നുണ്ട്.
യാത്രക്കാരിൽ നിന്ന് തെറ്റായ നിരക്കുകൾ ഈടാക്കുന്നത് തടയാൻ യാത്രക്കാരുടെ നിരക്കുകളും നിരീക്ഷിക്കുന്നുണ്ട്. കൂടാതെ
വിമാന ഷെഡ്യൂളുകൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി സമ്പർക്കം പുലർത്താനും നിർദ്ദേശം നൽകി.
















