ന്യൂഡൽഹി ; ഇന്ത്യയ്‌ക്ക് മേൽ വെല്ലുവിളിയുയർത്താൻ ശ്രമിച്ച അവസരങ്ങളിലൊക്കെ പാകിസ്ഥാൻ അറിഞ്ഞിട്ടുണ്ട് ഇന്ത്യൻ ആയുധങ്ങളുടെ പ്രത്യേകിച്ച് തീ തുപ്പുന്ന പീരങ്കികളുടെ കരുത്ത് .
സ്വദേശി ബോഫേഴ്സ് എന്നറിയപ്പെടുന്ന ധനുഷ് മുതൽ ഹവിറ്റ്സർ വരെ ഇന്ത്യൻ സേന തൊടുക്കുമ്പോൾ മിന്നൽ പിണർ വീഴുന്നത് ശത്രു രാജ്യങ്ങളുടെ മണ്ണിലാണ് . ഇപ്പോഴിതാ സൈന്യം 300 പുതിയ ധനുഷ് ഹോവിറ്റ്‌സറുകൾ വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, സൈന്യത്തിന്റെ പീരങ്കിപ്പടയെ കൂടുതൽ ശക്തിപ്പെടുത്തും. സ്വയംപര്യാപ്തമായ ഇന്ത്യയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പ് കൂടിയാണിത്.40 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ ഇതിന് ലക്ഷ്യമിടാൻ കഴിയും
കരസേന ഇതിനകം 114 ധനുഷ് ഹോവിറ്റ്‌സറുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്, അവയിൽ മിക്കതും വിതരണം ചെയ്തു കഴിഞ്ഞു. നിരവധി റെജിമെന്റുകളിൽ ഈ ഹോവിറ്റ്‌സറുകൾ വിന്യസിച്ചിട്ടുണ്ട്. ഇപ്പോൾ, 300 പുതിയ ഹോവിറ്റ്‌സറുകൾ ഉപയോഗിച്ച് 15 പുതിയ റെജിമെന്റുകൾ രൂപീകരിക്കാൻ കഴിയും
ഇന്ത്യയുടെ തദ്ദേശീയ ആയുധ നിർമ്മാണത്തിന്റെ നേട്ടമാണ് ധനുഷ് . രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കി . ബോഫോഴ്സിനൊപ്പം കരാറനുസരിച്ച് ഇന്ത്യയ്‌ക്ക് ലഭിച്ച സാങ്കേതിക വിദ്യയാണ് ധനുഷ് ആർട്ടിലറിയുടെ നട്ടെല്ല്.ബോഫോഴ്സ് തോക്കുകൾ വാങ്ങിയപ്പോഴുള്ള കരാർ പ്രകാരം ഭാഗികമായി ലഭിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ധനുഷ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ധനുഷിന് വിദേശ രാജ്യങ്ങളുടെ ആധുനിക യന്ത്രത്തോക്കുകളോട് കിടപിടിക്കാൻ കഴിയുന്ന സവിശേഷതകളുണ്ട് .
സിക്കിം, ലേ, ബലാസോര്‍ ഒഡീഷ, പൊക്രാന്‍ തുടങ്ങി വ്യത്യസ്ത കാലവസ്ഥകളുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഇവ സൈന്യത്തിന് കൈമാറുന്നത് .
















