ടെഹ്റാൻ : പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഇറാൻ ഇതുവരെ 2,000-ത്തിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ട ദിവസം ആരംഭിച്ച യുദ്ധത്തിൽ ഇറാൻ ഇതുവരെ 2,000-ത്തിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഒരു സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ റെവല്യൂഷണറി ഗാർഡിനോട് ഏറെ ആധിപത്യം പുലർത്തുന്നതായിട്ടാണ് ഫാർസ് ന്യൂസ് ഏജൻസിയെ കണക്കാക്കുന്നത്. ഇത് ശരിയാണെങ്കിൽ എല്ലാ ദിവസവും 330-ലധികം ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതായത് ഇറാൻ ഓരോ നാല് മിനിറ്റിലും ഒരു ഡ്രോൺ വിക്ഷേപിച്ചുവെന്ന് പറയാനാകും.
അതേ സമയം ലെബനനിലെ ഇസ്രായേലി ബോംബാക്രമണം മാനുഷിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് ലെബനീസ് ആളുകൾ അഭയം തേടി സിറിയയിൽ എത്തി. അവരിൽ ഗണ്യമായ ഒരു വിഭാഗം സിറിയൻ വംശജരാണ്.
ഹോംസ് പ്രവിശ്യയിലെ അതിർത്തി കടന്നുള്ള വഴിയിലൂടെയാണ് ഏറ്റവും കൂടുതൽ ആളുകൾ സിറിയയിലേക്ക് കടക്കുന്നത്. ഐക്യരാഷ്‌ട്രസഭ, സിറിയൻ സർക്കാർ, എൻജിഒകൾ എന്നിവയിലൂടെയും ആളുകൾ സഹായം തേടുന്നു. എന്നാൽ സിറിയ ഇതിനകം തന്നെ യുദ്ധത്താൽ തകർന്ന ഒരു രാജ്യമാണ്.
















