മുംബൈ: ബോക്സോഫീസില്‍ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലെന്നും പ്രൊപ്പഗണ്ട സിനിമ കാണാന്‍ ആരാണ് വരികയെന്നും ഉള്ള വിമര്‍ശനങ്ങലെ മറികടന്ന് സിനിമയുടെ തിയറ്റര്‍ വരുമാനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമ ആറ് ദിവസം പിന്നിടുമ്പോള്‍ 20 കോടി 15 ലക്ഷം രൂപ വരുമാനം നേടിക്കഴിഞ്ഞു. പ്രമുഖ ട്രാക്കര്‍മാരായ സാക്നികിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 20.15 കോടിയും. ആകെ 30 കോടി രൂപയിലാണ് ഈ സിനിമ നിര്‍മ്മിച്ചത്. ഇനി 9 കോടി 85 ലക്ഷം രൂപ കൂടി നേടിയാല്‍ മുടക്കുമതലായി. കേരളത്തിലെ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്.
കേരള സ്റ്റോറി ഒന്നാം ഭാഗം വെറും 15 കോടിയില്‍ നിര്‍മ്മിയ്‌ക്കുകയും അതിന്റെ 16 മടങ്ങ് വരുമാനം നേടുകയും ചെയ്ത സിനിമയാണ്. ഹോളി ദിനങ്ങളില്‍ കളക്ഷന്‍ കൂടുമെന്നാണ് കരുതുന്നത്. തിയറ്ററുകളില്‍ മോണിംഗ് ഷോകള്‍ക്ക് ആളുകള്‍ കുറവാണെങ്കിലും ഈവനിംഗ് ഷോയ്‌ക്കും നൈറ്റ് ഷോയ്‌ക്കും ആളുകള്‍ കൂടുതല്‍ കയറുന്നു. വരാനിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
കഥ
ഉൽക്ക ഗുപ്ത , അദിതി ഭാട്ടിയ , ഐശ്വര്യ ഓജ എന്നീ മൂന്ന് പെണ്‍കുട്ടികള്‍ മുസ്ലിങ്ങളായ ചെറുപ്പക്കാരെ പ്രണയിക്കുന്നു. ഇവര്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണ്. ലവ് ജിഹാദാണ് പ്രമേയം.
രണ്ട് ഭാഗങ്ങളുടെയും നിര്‍മ്മാതാവ് ഒരേ ആള്‍ ആണെങ്കിലും സംവിധായകര്‍ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ്‍ സിംഗ് ആണ്. ചിത്രത്തിന്റെ ട്രെയ്‍ലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു. മധ്യപ്രദേശില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ട്.
കേരളത്തിലെ ചാനലുകളും പത്രങ്ങളും നുണ പറയുന്നു
ന്യൂസ് 18 മലയാളം നല്‍കിയ തെറ്റായ റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസത്തില്‍ വെറും 75 ലക്ഷം രൂപ നേടി എന്ന് സാക്നിക് പറഞ്ഞു എന്നാണ് നുണ പ്രചരിപ്പിച്ചത്. അതേ പ്രമുഖ ട്രാക്കര്‍മാരായ സാക്നികിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 20.15 കോടിയും.
കേരള സ്റ്റോറി2 എബിസി അപ്പോള്‍ ന്യൂസ് 18 എന്താണ് പറയുന്നത് സത്യമാണെന്ന് നമ്മള്‍ ധരിയ്‌ക്കണോ?ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ധര്‍മ്മസ്ഥല എന്ന കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന സ്ത്രീകളെ കൊന്നു കുഴിച്ചുമൂടുന്നു എന്ന ഭീതിദമായ നുണറിപ്പോര്‍ട്ടുകള്‍ നിറം ചേര്‍ത്ത് പല ദിവസങ്ങളില്‍ കൊടുത്ത ചാലനാണ് ന്യൂസ് 18 മലയാളം. പൊതുവേ ഹിന്ദു അനുകൂല ചാനലിന്റെ നിറം കാണിക്കാറുണ്ടെങ്കിലും ഇതില്‍ ഹിന്ദു വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നവരും ഉണ്ടെന്ന് കരുതപ്പെടുന്നു. ‘ചത്താലും ബീഫ് കഴിക്കൂല്ലേ …, വര്‍ഗ്ഗീയ വിഷം ഏറ്റില്ല, ഒത്തില്ല, ബോക്സോഫീസില്‍, കേരള സ്റ്റോറി കാണാന്‍ ആളില്ല, തുടങ്ങിയ തലക്കെട്ടുകളിലാണ് കേരള സ്റ്റോറി 2നെതിരെ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.
















