കൊച്ചി: കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണമെന്ന പൊതുതാപര്യ ഹർജിയിൽ ഡിവിഷൻ ബഞ്ചിനെ കുറ്റപ്പെടുത്തിയതിന് ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഇതേത്തുടർന്ന് ഹർജിക്കരന്റെ അഭിഭാഷകൻ ക്ഷമ ചോദിച്ചു.
ഹർജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വീണ്ടുമൊരു പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ മുന്നിലെത്തുന്നത്. ഇന്ന് ഇതിന്മേൽ വാദം കേൾക്കുന്നതിനിടെയാണ് രൂക്ഷ വിമർശനം ഹൈക്കോടതി ഉന്നയിച്ചത്.
അപ്പീൽ പരിഗണിച്ച ഡിവിഷൻ ബഞ്ചിനെ അപകീർത്തിപ്പെടുത്തുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് വിമർശിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുന്നത് എന്ത് ധൈര്യത്തിലാണെന്നും കോടതി ചോദിച്ചു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കി പുതിയ ഹർജി നൽകാനും ഹൈക്കോടതി നിർദേശിച്ചു.
















