കോട്ടയം: കേരളമാകെ പടരുന്ന ഒരു വികാരത്തിൻറെ പൊട്ടിത്തെറിയാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി നേതാവ് എൻ ഹരി. ആലപ്പുഴയെ വിഴുങ്ങുന്ന ആ സംസ്കാരത്തിനെതിരായ പോരാട്ടത്തിൽ സുധാകരനും അണിചേരുന്നു. വിപ്ലവ മണ്ണും മനസ്സും മാറുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാമായണ ശീലുകളിൽ അടങ്ങിയിരിക്കുന്ന ജീവിത സത്യങ്ങൾ 6 പതിറ്റാണ്ടിനു ശേഷം പ്രായോഗിക്കാൻ ജീവിതത്തിൽ പകർത്തി പാർട്ടിയോട് ലാൽസലാം പറയുന്നു സഖാവെന്നും എൻ ഹരി പറഞ്ഞു.
ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ പേരിൽ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചാണ് പുറത്തിറങ്ങുനത്.
ഫേസ്ബുക്ക് പോസ്റ്റ്:
രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ്സുധാകരൻ……
മാറാത്തതെല്ലാം മാറുകയാണ്. മാറാപ്പുകൾ വലിച്ചെറിയുന്ന കാലം.
കർക്കിടകമാസത്തിലെ മുൻമന്ത്രി ജി സുധാകരന്റെ രാമായണ പാരായണത്തിന്റെ അർത്ഥതലങ്ങൾ കൂടുതൽ വിപുലമാവുകയാണ് ഇപ്പോൾ.
തനിക്ക് പറയാനുള്ളത് പ്രകടിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് രാമായണ പാരായണമെന്ന് അന്ന് ജി സുധാകരൻ വ്യക്തമാക്കിയിരുന്നു.
പാർട്ടിയിലെ ഇരുട്ടിൻറെ ശക്തികൾക്കും തന്നെ വേട്ടയാടുന്ന രാക്ഷസവേഷങ്ങളുടെയും തലയ്‌ക്ക് വെളിച്ചം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയാണ് അദ്ദേഹം നടത്തിയത്.
ചിദ്രശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണ് സഖാക്കളുടെ നേതൃത്വം. സ്ഥാനാർത്ഥി നിർണയത്തിൽ പച്ചയായ മതാന്ധത കടന്നുവരുന്നു. ഇത്തരം കീഴടങ്ങുകൾക്കെതിരെയാണ് സുധാകരനെ പോലെയുള്ള നേതാക്കൾ മനം മടുത്തു പടിയിറങ്ങുന്നത്.
കേരളമാകെ പടരുന്ന ഒരു വികാരത്തിൻറെ പൊട്ടിത്തെറിയാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്.ആലപ്പുഴയെ വിഴുങ്ങുന്ന ആ സംസ്കാരത്തിനെതിരായ പോരാട്ടത്തിൽ സുധാകരനും അണിചേരുന്നു. വിപ്ലവ മണ്ണും മനസ്സും മാറും.
രാമായണ ശീലുകളിൽ അടങ്ങിയിരിക്കുന്ന ജീവിത സത്യങ്ങൾ 6 പതിറ്റാണ്ടിനു ശേഷം പ്രായോഗിക്കാൻ ജീവിതത്തിൽ പകർത്തി പാർട്ടിയോട് ലാൽസലാം പറയുന്നു സഖാവ്.
പ്രിയ മാർക്സിസ്റ്റ് നേതാക്കളെ ഇനിയെങ്കിലും തലയിൽ വെളിച്ചം ഉണ്ടാകണം. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി മനസ്സും ശരീരവും സമർപ്പിച്ച നേതാവാണ് കൈകൂപ്പി പിൻവാങ്ങുന്നത്. സഖാക്കൾ ഊറ്റം കൊള്ളുന്ന പുന്നപ്രയുടെ നേതാവ്. അടിമ കൂട്ടങ്ങൾ സൈബർ ആക്രമണത്താൽ കൊലവിളികൾ നടത്തിയ നേതാവ്
ജി സുധാകരൻ കാലത്തിൻറെ ചുവരെഴുത്തു വായിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്തയിൽ അഭിമാനം കൊള്ളുന്നു.
വിപ്ലവ മണ്ണിലെ ഈ മാറ്റം കേരളത്തിൻറെ അനുദിനം മാറുന്ന മനസ്സാണ് സൂചിപ്പിക്കുന്നത്. മാറാത്തതെല്ലാം മാറുകയാണ്. മാറാപ്പുകൾ വലിച്ചെറിയുന്ന കാലം.
“വർഗീയത തുലയട്ടെ”
















