തൃശൂർ: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയത്.
കോയമ്പത്തൂർ, മംഗലാപുരം സ്വദേശികളായ അഞ്ച് യുവതികളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിയായ സ്ത്രീ നടത്തിയിരുന്ന സ്പായിലെ ജീവനക്കാരിയായിരുന്നു പിടിയിലായതിൽ ഒരു യുവതി. സ്പായിൽ ജോലി ചെയ്തിരുന്ന സമയത്ത് മൊബൈലിൽ വീഡിയോ പകർത്തിയതും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സ്ത്രീയുടെ കൈവശമുണ്ടായിരുന്ന യുവതിയുടെ വീഡിയോ അടങ്ങിയ മൊബൈൽ വീണ്ടെടുക്കാനും ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്.
സ്ത്രീയുടെ വീട്ടിലെത്തിയ പ്രതികൾ മൊബൈൽ ഫോണും 20,000 രൂപയും സ്വർണാഭരണവും തട്ടിയെടുക്കുകയായിരുന്നു. വീട്ടുടമായ സ്ത്രീ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പട്ടിക്കാട് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















