ചെന്നൈ : പട്ടിണി മൂലം താലി വരെ വിൽക്കേണ്ടി വന്നെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവ്യാംഗയ്‌ക്ക് സഹായവുമായി ബിജെപി നേതാവ് അണ്ണാമലൈ . കഴിഞ്ഞ ദിവസം മധുരയിലെ എൻഡിഎ സമ്മേളന വേദിയിൽ വച്ചാണ് ധനലക്ഷ്മി എന്ന യുവതി ബിജെപി ദേശീയ ജനറൽ കമ്മിറ്റി അംഗമായ അണ്ണാമലൈയോട് ദാരിദ്യ്രം സഹിക്കാനാകാതെ താലി വരെ പണയം വയ്‌ക്കേണ്ടി വന്നുവെന്ന് കരഞ്ഞ് പറഞ്ഞത്. അത് തിരികെ എടുക്കാനാണ് അണ്ണാമലൈയോട് സഹായം ആവശ്യപ്പെട്ടത്.
ധനലക്ഷ്മിയുടെ അവസ്ഥ കണ്ട് നിന്നവരിലും വേദനയുണ്ടാക്കി. ധനലക്ഷ്മിയുടെ വേദന കണ്ടറിഞ്ഞ അണ്ണാമലൈ 24 മണിക്കൂറിനുള്ളിൽ, പഴയതിനേക്കാൾ അൽപ്പം കൂടി വിലയുള്ള പുതിയ സ്വർണ്ണ താലി വാങ്ങി . തുടർന്ന് ധനലക്ഷ്മിയെയും, ഭർത്താവിനെയും കാണാനെത്തി . ഭർത്താവിനെ കൊണ്ട് തന്നെ എല്ലാവർക്കും മുന്നിൽ വച്ച് ആ താലി ധനലക്ഷ്മിയുടെ കഴുത്തിൽ കെട്ടിക്കുകയായിരുന്നു. ഏറെ വൈകാരികമായ മുഹൂർത്തത്തിന് കണ്ണീരോടെയാണ് പലരും സാക്ഷ്യം വഹിച്ചത്.
















