Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇക്കുറി നടന്നത് പരാതിയില്ലാത്ത ആറ്റുകാല്‍ പൊങ്കാല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 10:17 pm IST
in Kerala

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇക്കുറി നടന്നത് പരാതിയില്ലാത്ത ആറ്റുകാല്‍ പൊങ്കാല. കുടിവെള്ളം നല്‍കാതെയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുത്സിത നീക്കത്തില്‍ നിന്നാണ് പൊങ്കാലയ്‌ക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നു എന്ന സംശയം ഉണ്ടായത്. പക്ഷെ അതിനെതിരെ അപ്പോള്‍ തന്നെ ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തി.

ഡോക്ടര്‍മാരുടെ സമരത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു

ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താന്‍ സര്‍വ്വീസ് സംഘടനകളെ ഉപയോഗിച്ച് നടത്തിയ നീക്കവും പൊളിഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരത്തിലുളള ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന തീരുമാനം പൊങ്കാല അടുക്കാനായപ്പോള്‍ മാറ്റുകയായിരുന്നു. കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇതോടെ ശത്രുക്കളുടെ പൊങ്കാലയുടെ ശോഭ കെടുത്താനുള്ള ആ തീരുമാനവും പൊളിഞ്ഞു.

അയ്യായിരം സേവാഭാരതി പ്രവര്‍ത്തകരുടെ നഗരശുചീകരണം

പരിസ്ഥിതി മലിനീകരണമാണ് പൊങ്കാലയുടെ ഭാഗമായി സംഘാടകര്‍ക്കുണ്ടാവുന്ന വലിയൊരു പൊല്ലാപ്പ്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ശുചീകരണത്തോടെ നഗരം വീണ്ടും പഴയതുപോലെ തിളങ്ങി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അയ്യായിരം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തിയത്. ക്‌ളീനിംഗ് തൊഴിലാളികളെ കൊണ്ട് അവധി എടുപ്പിച്ചുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കവും പൊളിഞ്ഞു.

പ്രത്യേക ട്രെയിന്‍സര്‍വ്വീസും അധികസ്റ്റോപ്പുകളും

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയില്‍വേയുടെ നീക്കം പൊങ്കാല ഭക്തരെ നല്ലതുപോലെ സഹായിച്ചു. പൊങ്കാല നടക്കുന്ന മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ബിജെപി ഭരിയ്‌ക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടതുപോലെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് രണ്ടിനും അവധി പ്രഖ്യാപിച്ചത് വലിയ സഹായമായി.

പാര്‍ക്കിംഗ് ഫീസ് കൊള്ള

മുന്നൊരുക്കത്തിന്റെ ഭാഗമായി ആറ്റുകാല്‍ പരിസരം സന്ദര്‍ശിച്ച മേയര്‍ വി.വി. രാജേഷ് വലിയൊരു അതിക്രമം കണ്ടെത്തി. കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സ്വകാര്യവ്യക്തികള്‍ നടത്തുന്ന പാര്‍ക്കിങ്ങ് ഫീസ് എന്ന പേരില്‍ നടത്തുന്ന കൊള്ള. ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ വരെയാണ് ചിലര്‍ ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്ക് അകത്ത് പൊങ്കാലയുടെ പേരില്‍ ആളുകളെ പിഴിയുന്ന പാര്‍ക്കിങ്ങ് കൊള്ള അനുവദിക്കില്ലെന്ന് മേയര്‍ തിട്ടൂരമിറക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്കുള്ളില്‍ അതോടെ പാര്‍ക്കിങ്ങ് ഫീസിലൂടെ കൊള്ളയടിക്കുന്നവര്‍ കീഴടങ്ങി. എല്ലാവര്‍ക്കും താങ്ങാവുന്ന ഒരു ഫീസ് വാങ്ങിയാല്‍ മതിയെന്ന ധാരണയില്‍ എത്തി.

കാപ്പുകെട്ടി കുടിയിരുത്താന്‍ മോഹന്‍ലാലും നന്ദഗോവിന്ദം ഭജന്‍സും എത്തി

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങ് മുതല്‍ മാര്‍ച്ച് മൂന്ന് വരെ എല്ലാം ഭംഗിയായി നടന്നു. ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തലിന് വേദിയെ അനുഗ്രഹിച്ചത് മറ്റാരുമല്ല, ചലച്ചിത്രതാരം മോഹന്‍ലാല്‍ തന്നെയായിരുന്നു. അന്ന് തന്നെ മോഹന്‍ലാലിനെ അംബാ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സും നടന്നു.

മാര്‍ച്ച് 3ന് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീകളാണ്. ചലച്ചിത്രതാരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും പൊങ്കാലയില്‍ പങ്കാളികളായി. പൊങ്കാലയിട്ട് സ്ത്രീകളെല്ലാം മടങ്ങിക്കൊണ്ടിരിക്കവേ, അവസാന ദൗത്യവും അതിവേഗം പുരോഗമിച്ചു. പൊങ്കാല അടുപ്പുകൂട്ടാന്‍ ഭക്തകള്‍ കൊണ്ടുവന്ന ഇഷ്ടികകള്‍ മാറ്റുക എന്ന ദൗത്യം. കഴിഞ്ഞ ഇടത് മേയറായിരുന്ന ആര്യാ രാജേന്ദ്രന്റെ കാലത്ത് നടന്നതുപോലെ ഇടനിലക്കാര്‍ പണം വാങ്ങി ഇഷ്ടികകള്‍ വില്‍ക്കുകയായിരുന്നില്ല. കൃത്യമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇഷ്ടികകള്‍ മാറ്റുകയായിരുന്നു.

എന്തായാലും അതുവരെ കലിപ്പോടെ പൊങ്കാലയുടെ കാര്യത്തില്‍ വിമര‍്ശനം ശരങ്ങള്‍ തൊടുത്ത മന്ത്രി വി. ശിവന്‍കുട്ടിയ്‌ക്ക് എല്ലാം ഭംഗിയായി കലാശിക്കുന്നു എന്ന് മനസ്സിലായതോടെ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടിവന്നു. ഉത്സവത്തെപ്പോലും ബിജെപി രാഷ്‌ട്രീയവല്‍ക്കരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ശിവന്‍കുട്ടി ആശ്വാസം കൊണ്ടത്.

Tags: v sivankuttyattukal pongalaThiruvananthapuram CorporationLatest newsMayor VV Rajeshattukal pongala 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

Kerala

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.