കൊട്ടാരക്കര: ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ ഇന്നും പ്രചോദനമാണ്. എന്നാല്‍ ഒരു ഹിന്ദു വിശ്വാസിയാണ് എന്നത് തുറന്നു പറഞ്ഞതിന്റെ പേരില്‍ താന്‍ ജീവിതത്തില്‍ ഒരുപാട് വിഷമതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അനുശ്രീ.
ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നാണ് താൻ ഉറച്ചു വിശ്വസിക്കുന്നത് അങ്ങനെ തന്നെ നിലനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അവർ പറഞ്ഞു. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അനുശ്രീ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തനിക്ക് എന്നും തന്റെ വിശ്വാസങ്ങൾ തന്നെയാണ് വലുത് എന്നും അനുശ്രീ വ്യക്തമാക്കി.

താൻ ബാലഗോകുലത്തിൽ പോയത് മതതീവ്രവാദം പഠിക്കാൻ അല്ലെന്നും, ബാലഗോകുലത്തിൽ പഠിച്ച പാഠങ്ങൾ ഇന്നും തനിക്ക് പ്രചോദനമാണെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തിന് നന്ദി പറയണം എന്നാണ് പഠിച്ചതെന്നും അനുശ്രീ പറയുന്നു.
കരാഗ്രേ വസതേ ലക്ഷ്മി*
*കരമദ്ധ്യേ* *സരസ്വതി*
*കരമൂലേതു* *ഗോവിന്ദ*
*പ്രഭാതേ കരദര്‍ശനം*
*സമുദ്രവസനേ ദേവീ*
*പർവതസ്തനമണ്ഡലേ*
*വിഷ്ണുപത്നീ നമസ്തുഭ്യം*
*പാദസ്പർശം ക്ഷമസ്വ മേ*
വേദിയില്‍ ശ്ലോകം ചൊല്ലുകയും. ഇപ്പോഴത്തെ കുട്ടികൾക്ക് വിശ്വാസം കുറഞ്ഞ് വരികയാണെന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭൂമി ദേവിയെ ശ്ലോകം ചൊല്ലി വന്ദിക്കണം.
എന്നും അനുശ്രീ വേദിയിൽ പറഞ്ഞു. ഇപ്പോള്‍ സന്ധ്യാനാമം ചൊല്ലുന്ന പതിവ് കാണാറില്ല. എന്നാല്‍ ഒരു ദിവസത്തെ മുഴുവന്‍ സ്‌ട്രെസും ഇല്ലാതാക്കാന്‍ രാമ രാമ പാഹിമാം എന്ന സന്ധ്യാനാമം അരമണിക്കൂര്‍ ചൊല്ലുമ്പോള്‍ ലഭിക്കുമെന്നും അനുശ്രീ വ്യക്തമാക്കി
.
















