തിരുവനന്തപുരം: തലസ്ഥാന കോർപ്പ റേഷന് സ്കാവഞ്ചിങ് മെഷീൻ കിട്ടി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഴിയാണ് അഴുക്കുചാൽ വൃത്തി യാക്കാൻ മനുഷ്യനിറങ്ങാതെ യന്ത്രമുപയോഗിച്ച് വൃത്തിയാക്കാനുള്ളതാണ് സംവിധാനം.
58 ലക്ഷം രൂപയാണ് ഇതിന് ചെലവ്. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കിയത്.
കോർപ്പറേഷന് ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ ഈ കൈത്താങ്ങിനെക്കുറിച്ച് മന്ത്രി സുരേഷ് ഗോപി എഫ് ബി യിൽ എഴുതി:
”നമ്മുടെ തലസ്ഥാന നഗരിയെ കൂടുതൽ ശുചിത്വമുള്ളതാക്കാനും, അതിനായി കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ശുചിത്വ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു വലിയ പദ്ധതിക്ക് ഇന്ന് തുടക്കമാവുകയാണ്.
മനുഷ്യപ്രയത്നം കുറച്ചുകൊണ്ട് അഴുക്കുചാലുകൾ വൃത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക ‘സ്കാവഞ്ചിംഗ് മെഷീൻ’ (Scavenging Machine) ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL) തിരുവനന്തപുരം കോർപ്പറേഷന് കൈമാറുകയാണ്. സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നത്.
എന്തുകൊണ്ട് ഈ മാറ്റം പ്രധാനമാകുന്നു?
തൊഴിലാളികളുടെ സുരക്ഷ: ശുചിത്വ തൊഴിലാളികൾ മാൻഹോളുകളിൽ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ആരോഗ്യവും സുരക്ഷയും നൂറു ശതമാനം ഉറപ്പാക്കുന്നു.
ആധുനിക സാങ്കേതികവിദ്യ: 58 ലക്ഷം രൂപയുടെ ഈ അത്യാധുനിക മെഷീൻ വഴി കുറഞ്ഞ സമയത്തിനുള്ളിൽ നഗരം കൂടുതൽ ശാസ്ത്രീയമായി ശുചിയാക്കാൻ സാധിക്കും.
ശുചിത്വ നഗരം: തലസ്ഥാനത്തെ അഴുക്കുചാൽ സംവിധാനങ്ങൾ ഇനി മുതൽ കൂടുതൽ കാര്യക്ഷമമായി പരിപാലിക്കപ്പെടും.
ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഈ ദൗത്യത്തിന് കൈകോർത്ത ചെന്നൈ പെട്രോളിയം കോർപ്പറേഷനു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കൈകോർക്കാം, വൃത്തിയുള്ളതും മനോഹരവുമായ ഒരു കേരളത്തിനായി!
















