ടെഹ്റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് എന്നും അറിയപ്പെടുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർഡിസി) ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫീസ് ആക്രമിച്ച് തകർത്തതായി അവകാശപ്പെട്ടു. ആ സമയം, 76 കാരനായ ഇസ്രായേൽ നേതാവ് ഓഫീസിലുണ്ടായിരുന്നോ എന്ന് ഇറാനും ഉറുപ്പില്ല. പക്ഷേ, ഇറാൻ നുണപറയുകയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.
‘ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ സ്ഥലവും തകർന്നു,’ എന്നാണ് ഐആർജിസിയുടെ പ്രസ്താവനയിലെ അവകാശവാദം.
ഈ അവകാശവാദങ്ങൾ ഇസ്രായേൽ നിരാകരിക്കുകയും നെതന്യാഹുവിന്റെ ഓഫീസ് ആക്രമിക്കുന്ന കാര്യം നടക്കാൻ പോകുന്നില്ലെന്നും പ്രതികരിച്ചു.
അമേരിക്കയും (യുഎസ്) ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മരിച്ചതിനുശേഷം, മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വക്കിലാണ്. മേഖലയിലെ ഇസ്രായേലി, ഇറാനിയൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വേഗത്തിൽ തിരിച്ചടിച്ചു. ഞായറാഴ്ച, ഇസ്രായേലിലെ ജറുസലേമിനടുത്തുള്ള ഒരു നഗരമായ ബെയ്റ്റ് ഷെമെഷിൽ ഇറാനിയൻ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മിഡിൽ ഈസ്റ്റ് ഇപ്പോഴും ആശങ്കയിലാണ്
ഇസ്രായേലിനെ ലക്ഷ്യം വയ്‌ക്കുന്നത് തുടരുമെന്ന് ഇറാൻ അറിയിച്ചു. മറുവശത്ത്, കൂടുതൽ ആക്രമണങ്ങൾക്കെതിരെ ഇസ്രായേൽ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘നമ്മുടെ സൈന്യം ഇപ്പോൾ തീവ്രമായ ശക്തിയോടെ ടെഹ്റാന്റെ ഹൃദയഭാഗത്ത് ആക്രമണം നടത്തുകയാണ്, വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തമാകും,’ എന്നാണ് നെതന്യാഹു വിന്റെ പ്രഖ്യാപനം.
















