ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ഇസ്രായേൽ സന്ദർശനം ആഗോള ശ്രദ്ധ ആകർഷിച്ച ഒന്നായി മാറിയിരിക്കുകയാണ്. വ്യാപാരം മുതൽ പ്രതിരോധം വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമ്പോൾ ഇടത് – ഇസ്ലാം ആക്ടിവിസ്റ്റുകൾ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
മോദി ഇസ്രായേൽ സന്ദർശിച്ച് നെസെറ്റിനെ അഭിസംബോധന ചെയ്തതിനെയും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ കോ-ജനറൽ കോർഡിനേറ്ററായ വർഷ ഗണ്ടിക്കോട്ട-നെല്ലുട്ട്ല, ഇസ്രായേൽ നെസ്സറ്റിന്റെ അതിഥികളുടെ പുസ്തകത്തിൽ ഒപ്പിട്ടതിന് പ്രധാനമന്ത്രി മോദിയെ ‘ദേശവിരുദ്ധൻ’ എന്ന് വിളിച്ചതാണ് ഇപ്പോൾ വിമർശനത്തിനിടയാക്കിയിരിക്കുന്നത്.
ഫെബ്രുവരി 25-നാണ് മോദി ഇസ്രായേൽ നെസെറ്റിനെ അഭിസംബോധന ചെയ്തത് . ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. “രക്തക്കറ പുരണ്ട നെസ്സറ്റിൽ നമ്മുടെ മനോഹരമായ രാജ്യത്തിന്റെ പേരിൽ ഒപ്പിടുന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദേശവിരുദ്ധ കാര്യമാണ്,” എന്നാണ് നെല്ലുട്ട്ല X-ൽ കുറിച്ചത്.ലോകമെമ്പാടുമായി ഇടതുപക്ഷ പ്രവർത്തകരെയും ഗ്രൂപ്പുകളെയും അണിനിരത്തുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയായ പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ (പിഐ) കോ-ഓർഡിനേറ്റർ ജനറലാണ് വർഷ ഗണ്ടിക്കോട്ട-നെല്ലുട്ട്ല.
പ്രോഗ്രസീവ് ഇന്റർനാഷണൽ കടുത്ത ഇസ്രായേൽ വിദ്വേഷിയാണ്, ഒപ്പം ഹമാസിന്റെ ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്ന സംഘടനയുമാണ് . മോദി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനായി മുസ്‌ലിം ഇരകളുടെ വഞ്ചനാപരമായ വിവരണം പ്രചരിപ്പിക്കുന്ന നിരവധി പ്രചാരണ ലേഖനങ്ങളും പ്രസ്താവനകളും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമിക മതഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കുവേണ്ടി അവർ ഒരിക്കലും ശബ്ദമുയർത്താറില്ല.
നോം ചോംസ്‌കി, ന്യൂസ്ക്ലിക്ക്-ലിങ്ക്ഡ് മാർക്‌സിസ്റ്റ് പത്രപ്രവർത്തകൻ വിജയ് പ്രസാദ് എന്നിവരെപ്പോലുള്ളവരാണ് സംഘടനയുടെ ഉപദേശകർ . ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും നിരന്തരം അധിക്ഷേപിക്കുന്ന സംഘടന കൂടീയാണിത്. പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ കൗൺസിൽ അംഗം ഹർഷ് മന്ദറിനെപ്പോലുള്ളവരാണ്. ഹിന്ദുത്വത്തെയും ഹിന്ദുക്കളെയും അപകീർത്തിപ്പെടുത്തുന്ന നിരവധി ലേഖനങ്ങൾ മന്ദർ എഴുതിയിട്ടുണ്ട്. 2002 ൽ ഗുജറാത്തിൽ നടന്ന കലാപ’ത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ഉപേക്ഷിച്ച ഹർഷ് മന്ദർ സോണിയ ഗാന്ധിയുടെ ദേശീയ ഉപദേശക സമിതിയിൽ (എൻ.എ.സി) പ്രവർത്തിച്ചു, ഹിന്ദു വിരുദ്ധ വർഗീയ അക്രമ ബിൽ തയ്യാറാക്കാനും പ്രവർത്തിച്ചു.
മുൻകാലങ്ങളിൽ അദ്ദേഹം മതപരിവർത്തനത്തിനായി പരസ്യമായി വാദിച്ചിട്ടുണ്ട്.അയോധ്യയിൽ ഭവ്യ രാമക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കിയ അയോധ്യ വിധിക്കെതിരെ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയ നാൽപത് ‘ആക്ടിവിസ്റ്റുകളിൽ’ ഒരാളായിരുന്നു ഹർഷ് മന്ദർ.പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഹർജി നൽകിയിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ മുസ്ലീങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതും മന്ദറായിരുന്നു.
















