തിരുവനന്തപുരം: സാധാരണക്കാരായ വിമാനയാത്രക്കാർക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് മോദിയുടെ മനസ്ലില്‍ ഉദിച്ച ‘ഉഡാൻ യാത്രി കഫെ’ (Ude Desh ka Aam Naagrik – UDAN). കേരളത്തില്‍ ആദ്യമായി ഇത്തരം ഒരു ഉഡാന്‍ യാത്രി കഫെ ഈയിടെ ആരംഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. ഈ ഉഡാന്‍ യാത്രി കഫെ നേരിട്ട് അനുഭവിച്ചറിയാന്‍ പോയ ശ്രീജിത് പണിയ്‌ക്കര്‍ അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഉഡാന്‍ യാത്രി കഫെയുടെ വിവിധ ദൃശ്യങ്ങളും ശ്രീജിത് പണിയ്‌ക്കര്‍ പങ്കുവെച്ചു. വിലവിവരപ്പട്ടികയുടെ ബോര്‍ഡും ശ്രീജിത് പണിയ്‌ക്കര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ചായയ്‌ക്ക് 10 രൂപ, കോഫിയ്‌ക്ക് 20 രൂപ, സ്നാക്സിന് 20 രൂപ എന്നിങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അവിടുത്തെ കോഫി കുടിക്കുന്ന ദൃശ്യവും ശ്രീജിത് പണിയ്‌ക്കര്‍ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഇത് വിമാനയാത്രക്കാര്‍ക്കിടയില്‍ വന്‍ ഹിറ്റായി. ഉഡാന്‍ യാത്രി കഫെയില്‍ തിരക്ക് ഒഴിയുന്നില്ല.
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കഫെയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപു റാം മോഹൻ നായിഡു ആണ് നിര്‍വ്വഹിച്ചത്. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്.ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്‌ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നിരിക്കുന്നത്. വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നു എന്ന പരാതികൾക്ക് പരിഹാരമായാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലും പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
















