ന്യൂദല്‍ഹി: തന്നെ മുസ്ലിം കാമുകന്‍ ഒരു മുസ്ലിം ജഡ്ജിയുടെ വീട്ടില്‍ കൊണ്ടുപോയി ബലമായി ബീഫ് തീറ്റച്ചതിന്റെ കഥ പറഞ്ഞ താര എന്ന പെണ്‍കുട്ടി. ദല്‍ഹിയില്‍ കേരള സ്റ്റോറി 2ന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താണ് താര തന്റെ ലവ് ജിഹാദ് അനുഭവങ്ങള്‍ വിവരിച്ചത്.
ഇതോടെ കേരള സ്റ്റോറി 2ല്‍ ബീഫ് തീറ്റിക്കുന്ന രംഗത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് ആഞ്ഞടിക്കുന്ന അനുഭവമായി ആ വാര്‍ത്താസമ്മേളനം മാറി. കേരള സ്റ്റോറി 2 വെറും പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് തള്ളുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം കാണാനുള്ള കണ്ണില്ലേയെന്ന് കാമാഖ്യ നാരായണ്‍ സിങ്ങ് ചോദിക്കുന്നു. ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയില്‍ ലവ് ജിഹാദില്‍പ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നതെന്നും ഇത് മൂന്നും യഥാര്‍ത്ഥ ജീവിതകഥയാണെന്നും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞു.
ലവ് ജിഹാദില്‍ നിന്നും രക്ഷപ്പെട്ട് വന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള താര എന്ന പെണ്‍കുട്ടി തന്നെപ്രേമിച്ച് ചതിച്ച മുസ്ലിം യുവാവിനൊപ്പം കഴിഞ്ഞ 40 ദിവസത്തെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. താരയെ മാത്രമല്ല, ലവ് ജിഹാദില്‍ കുടുങ്ങിയ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറി 2ന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്. ലവ് ജിഹാദിന് ഇരയാക്കപ്പെട്ട 55 പേരും അവരുടെ കുടുംബാംഗങ്ങളായ 33 പേരും വാര്‍ത്താസമ്മേളനവേദിയില്‍ ഉണ്ടായിരുന്നു. അതില്‍ 45 പേര്‍ അവരുടെ കഥ പറഞ്ഞു. രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്‌ട്ര, ബംഗാള്‍, ബില്‍വാര, ബീഹാര്‍, ഗംഗാപൂര്‍, രാജ്കോട്ട്, ഉദയപൂര്‍, ജമ്മു, ഭോപാല്‍, ജാര്‍ഖണ്ഡ്, ഫരീദാബാദ്, മീററ്റ്, നോയിഡ തുടങ്ങി 30 പെണ്‍കുട്ടികളാണ് ഇവിടെ എത്തിയത്.
താര പറയുന്നു:”മുസ്ലിം യുവാവുമായുള്ള നിക്കാഹ് സര്‍ട്ടിഫിക്കറ്റ് ഒപ്പുവെയ്‌ക്കാന്‍ ഞാന്‍ വിസമ്മതിച്ചു. ഒപ്പിട്ടില്ലെങ്കില്‍ അവര്‍ എന്റെ അച്ഛനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. അല്ലെങ്കില്‍ എന്നെ വില്‍ക്കുമെന്നും മറ്റൊരാള്‍ക്കും എന്നെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. 40 ദിവസമാണ് ഞാന്‍ ആ പിശാചിനൊപ്പം ജീവിച്ചത്. ഈ ദിവസങ്ങളില്‍ അവന്‍ എന്നെ അങ്ങേയറ്റം അധിക്ഷേപിച്ചു. ഒരിയ്‌ക്കല്‍ അവന്റെ നായയെ എന്റെ നേര്‍ക്ക് അഴിച്ചുവിട്ടു പിന്നീടൊരിയ്‌ക്കല്‍ അവന്‍ ഒരു മുസ്ലിം ജഡ്ജിയുടെ അരികില്‍ കൊണ്ടുപോയി. എന്നെ ബീഫ് തീറ്റിച്ചു..” – ഇതുപറയുമ്പോള്‍ താര തേങ്ങിത്തേങ്ങിക്കരയുകയായിരുന്നു. പക്ഷെ ഈ വാര്‍ത്താസമ്മേളനം പാടെ തെറ്റായ രീതിയിലാണ് കേരളത്തിലെ ഇടത്-ജിഹാദി-ലിബറല്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടി അതിവേഗത്തില്‍ വാര്‍ത്താസമ്മേളനം അവതരിപ്പിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊതുവേ കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. മാത്രമല്ല, ലവ് ജിഹാദിന്റെ ഇരകളായി അവതരിപ്പിച്ചതില്‍ കേരളത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ഇല്ലായിരുന്നെന്നും എല്ലാം ഉത്തരേന്ത്യയിലെ പെണ്‍കുട്ടികള്‍ ആണെന്നുമാണ് കേരളത്തിലെ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയത്. അവര്‍ ഈ വാര്‍ത്താസമ്മേളനത്തിലെ സംഭവവികാസങ്ങള്‍ തമസ്കരിക്കുകയായിരുന്നു.
തന്റെ 16 കാരിയായ മകള്‍ ഒരു മുസ്ലിം പയ്യന്റെ കൂടെ ഓടിപ്പോയതുമുതലുള്ള ക്രൂരതകളാണ് അന്ധന്‍ കൂടിയായ പാവം മനുഷ്യന്‍ അവതരിപ്പിച്ചത്. “ഈ മുസ്ലിം സമുദായം വളരെ ക്രൂരമായ കാര്യമാണ് എന്റെ മകളോട് ചെയ്തത്. വെറും 16 വയസ്സുള്ളപ്പോഴാണ് പ്രേമത്തില്‍ കുടുക്കിയത്. ചെറിയ പെണ്‍കുട്ടികളോടാണ് ഇവര്‍ അതിക്രമം കാട്ടിയത്. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. “- അന്ധനായ അച്ഛന്‍ പാതി ദേഷ്യവും പാതി സങ്കടവും കലര്‍ത്തിപ്പറഞ്ഞു.
“എന്നെ ഒറ്റയ്‌ക്ക് കിട്ടിയപ്പോഴാണ് അവന്‍ ഒരു ദിവസം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് അവന്‍ ഒരു ദിവസം ബിരിയാണിയും കൊണ്ട് എന്നെ കാണാന്‍ വന്നു. ആ ബിരിയാണിയില്‍ അവന്‍ എന്തോ കലര്‍ത്തിയിരുന്നു. അത് കഴിച്ചതും എനിക്ക് ബോധം പോയി. അബോധാവസ്ഥയിലായ എന്നെ ശാരീരികമായി ചൂഷണം ചെയ്തു. അതിന്റെ വീഡിയോ ചിത്രീകരിച്ചു. പിന്നീട് ആ വീഡിയോ കാട്ടി എന്നെ ഭീഷണിപ്പെടുത്തി. ഇത് അഞ്ചോ ആറോ മാസം തുടര്‍ന്നു. പിന്നീട് അവന്‍ എന്നെ മഹാരാഷ്‌ട്രയിലെ ഒരു ദര്‍ഗയില്‍ കൂട്ടിക്കൊണ്ടുപോയി. മതം മാറ്റം നടത്തുകയായിരുന്നു. ലക്ഷ്യം. “- മറ്റൊരു പെണ്‍കുട്ടി അവളുടെ ലവ് ജിഹാദ് അനുഭവം വിവരിച്ചു. “ഞങ്ങള്‍ മകളുടെ ഭാവി ആലോചിച്ച് മതപരിവര്‍ത്തനത്തിന് സമ്മതിച്ചു. പിന്നീട് അവളുടെ ജീവിതം നരകമായി”- പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
“16ാം വയസ്സിലാണ് എന്നെ ലവ് ജിഹാദില്‍ കുടുക്കിയത്. അവര്‍ മയക്കമരുന്ന് തന്നെ എന്നെ പീഢിപ്പിച്ചു. പിന്നീട് ബാന്ദ്ര കോടതിയില്‍ കൊണ്ടുപോയി എന്നെ മതപരിവര്‍ത്തനം ചെയ്തു. “- മറ്റൊരു പെണ്‍കുട്ടി തന്റെ ലവ് ജിഹാദ് അനുഭവം വിവരിച്ചു.
ഇതുപോലെ ഹൃദയം മരവിപ്പിക്കുന്ന അനുഭവങ്ങളാണ് 30 പേരും അവതരിപ്പിച്ചത്. പ്രണയത്തിലൂടെ വഞ്ചിച്ച കഥകള്‍ ആണ് എല്ലാം. ഇത്തരം യഥാര്‍ത്ഥ ജീവിത കഥകളില്‍ നിന്നാണ് കേരള സ്റ്റോറി 2 മെനഞ്ഞതെന്ന് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും പറഞ്ഞു. ഇത് പ്രൊപ്പഗാണ്ട സിനിമയല്ലെന്നും യഥാര്‍ത്ഥ ജീവിത കഥകളാണെന്നുമാണ് കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞുവെയ്‌ക്കുന്നത്.
മനോരമയും മാധ്യമവും ദേശാഭിമാനിയും പതിവു തെറ്റിച്ചില്ല
മലയാള മനോരമയുടെ ഈ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള തലക്കെട്ടാണ് രസകരം.കേരള സ്റ്റോറി 2 പ്രൊമോഷനും പാളി. ഇരകളായി നിരന്നത് 37 ഉത്തരേന്ത്യക്കാര്‍ എന്നതായിരുന്നു ആ തലക്കെട്ട്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കേരള സ്റ്റോറിയുടെ അണിയറക്കാര്‍ ഓടിപ്പോയി എന്ന രീതിിലാണ് മാധ്യമവും ദേശാഭിമാനിയും തലക്കെട്ടുകള്‍ നല്‍കിയത്. മാതൃഭൂമിയിലും തലക്കെട്ട് ഏതാണ്ട് സമാനമായത് തന്നെ.
















