ന്യൂദൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ അർദ്ധനഗ്ന പ്രതിഷേധിത്തിൽ അഞ്ചാം പ്രതിയെയും പിടികൂടി. ജിതേന്ദ്ര യാദവ് എന്നയാളെയാണ് ഗ്വാളിയോറിൽ വച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ അ റസ്റ്റ് ചെയ്തിരുന്നു. കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച, പട്യാല ഹൗസ് കോടതി നാല് പ്രതികളുടെയും ജാമ്യാപേക്ഷ നിരസിക്കുകയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള വേദിയില്‍ ഒത്തുകൂടുകയും പ്രകോപനപരവും ദേശവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം തിലക് മാര്‍ഗ് പോലീസാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി യൂത്ത് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതയാണെങ്കിലും പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്നതോ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് ഹാനികരമാകുന്നതോ ആയ രീതിയില്‍, പ്രത്യേകിച്ച് വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു അന്താരാഷ്‌ട്ര പരിപാടിയില്‍, അത് വിനിയോഗിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് പാർട്ടിയെ ശക്തമായി വിമർശിച്ചു. കോൺഗ്രസ് തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവർ എന്നോട് മാത്രമല്ല, എന്റെ കുടുംബത്തെയും അപമാനിക്കുന്നു. എഐ ഗ്ലോബൽ ഉച്ചകോടിയിലെ അവരുടെ പ്രവർത്തനങ്ങൾ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
















