ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഡോ. ലളിതാംബികയെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദ പ്രതിയല്ല.
മനുഷ്യജീവനും വ്യക്തിസുരക്ഷയ്‌ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 125, 125 (a) വകുപ്പുകളാണ് ചേർത്തിയിരിക്കുന്നത്. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും സാധ്യമായ മുഴുവൻ നടപടികളും സ്വീകരിച്ചിരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നതിനിടെയാണ് പോലീസ് ഒരാളെ മാത്രം പ്രതിയാക്കി കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പിഴവ് നടക്കുന്നുണ്ട്. അതിൽ ആർക്കും അപ്പോൾ ശബ്ദം ഉയർത്താൻ ഇല്ലെന്നുമാണ് ആരോഗ്യമന്ത്രി ചോദിക്കുന്നത്.
















