ഹൈദരാബാദ് : ഹൈദരാബാദിലെ വനസ്ഥലിപുരത്ത് ഗർഭിണിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മുൻഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. സുനിത (29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുൻഭർത്താവ് ദേവരകൊണ്ട മഹേഷ് വീട്ടിൽ അതിക്രമിച്ചു കയറി സുനിതയെ കുത്തിക്കൊല്ലുകയായിരുന്നു. 2024-ൽ വിവാഹമോചനം നേടിയ ശേഷം സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡന പരാതിയെത്തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതുമൂലം മഹേഷിന് കാനഡയിലെ ജോലി നഷ്ടമാവുകയും തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തു.
ഇതിനിടെ സുനിത വീണ്ടും വിവാഹം കഴിച്ചതറിഞ്ഞ മഹേഷ്, പ്രതികാരം ചെയ്യാനായി രണ്ട് മാസമായി സുനിതയെ പിന്തുടരുകയായിരുന്നു.
















