തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ ) 10 ശതമാനം കൂട്ടി സർക്കാർ ഉത്തരവായി. നിലവിലുള്ള 25 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് കൂട്ടിയത്. ഏപ്രിലിൽ കിട്ടുന്ന മാർച്ചിലെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎ വിതരണം ചെയ്യും.
താത്കാലിക ജീവനക്കാർക്കും വർധന ബാധകമാണ്. നിലവിൽ സർക്കാർ ശമ്പളം കിട്ടുന്ന ബോർഡുകൾക്കും കോർപ്പറേഷനും ബാധകമാകും. കഴിഞ്ഞയാഴ്ച മൂന്നു ശതമാനം ഡിഎ കൂട്ടി ഉത്തരവിറക്കിയിരുന്നു. ഇതോടെ ഡിഎ കുടിശിക പൂർണമായും നൽകിയെന്നാണ് കരുതുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎ കുടിശ്ശികയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
35 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടേണ്ടിയിരുന്നത്.പക്ഷേ 22 ശതമാനമാണ് കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ക്ഷാമബത്ത കൃത്യമായി അനുവദിച്ച് പോന്നിരുന്നില്ല. അത് ഗഡുക്കളായി നൽകും എന്നാണ് ബജറ്റിലെ പ്രഖ്യാപനം.
















