പത്തനംതിട്ട: വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീര്‍ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട് കെഎസ്ആർടിസി. ഇന്നലെ രാത്രിയാണ് വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിന് ദുരനുഭവമുണ്ടായത്. തീര്‍ഥാടകരെ ബസില്‍നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
പമ്പയില്‍നിന്നു നിലയ്‌ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. നിലയ്‌ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ സ്റ്റാന്‍ഡില്‍ കയറാതെ ഒരു കിലോമീറ്റര്‍ അപ്പുറം വനമേഖലയില്‍ ഇവരെ ഇറക്കിവിടുകയായിരുന്നു. ഇതേ തുടർന്ന് പമ്പ-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ തീർത്ഥാടകർ പരാതി നൽകി. ഏറെ നേരെ വനമേഖലയില്‍ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങിയത്.
സംഭവത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്!കുമാറിന് പരാതി നല്‍കുമെന്ന് കൊല്ലത്തുനിന്നുള്ള തീര്‍ഥാടക സംഘം അറിയിച്ചു.
















