Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തിലെ മഹാദ്ഭുതം

പൂജാസമയത്തു ദേവിയുടെ ഉടയാടകളില്‍ രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍ കണ്ടാല്‍ മൂന്നു ദിവസത്തേക്ക് നടയടക്കും : വിശ്വാസങ്ങള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 07:11 am IST
in Samskriti

ആര്‍ത്തവവും ആ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമൊക്കെ വലിയ ചര്‍ച്ചകളാകുമ്പോള്‍ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി തന്നെ രജസ്വലയായി പുറത്തുപോകുന്ന അദ്ഭുതകാഴ്ചക്കു വേദിയാകുന്ന ഒരു ക്ഷേത്രമുണ്ട് ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ശ്രീ മഹാദേവ ക്ഷേത്രം.

ധാരാളം ഐതീഹ്യങ്ങള്‍കുടികൊള്ളുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ്. മഹാദേവ ക്ഷേത്രമെന്നാണ് പേരെങ്കിലും ഭഗവതിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പാര്‍വതീ സമേതനായ പരമേശ്വരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പൗരാണികത നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രം നിര്‍മിച്ചത് വഞ്ഞിപ്പുഴ തമ്പുരാന്മാരാണെന്നാണ് പറയപ്പെടുന്നത്. പെരുന്തച്ചനാണ് ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തിയത്. എന്നാല്‍അന്നു പണിത ആ ക്ഷേത്രം കത്തിപോകുകയും പിന്നീട് തഞ്ചാവൂരില്‍നിന്നെത്തിയ തച്ചുശാസ്ത്ര വിദഗ്ധര്‍പണിതതാണ് ഇന്നുള്ള ചെങ്ങന്നൂര്‍ശ്രീ മഹാദേവ ക്ഷേത്രം എന്നുമാണ് ചരിത്രരേഖകള്‍സാക്ഷ്യപ്പെടുത്തുന്നത്.

കേരളീയശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ നിര്‍മാണരീതി ഏറെ ആകര്‍ഷകമാണ്. വലിയ വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്. ദാരുശില്പങ്ങളാല്‍നിറഞ്ഞ ക്ഷേത്രച്ചുവരുകളും നമസ്‌ക്കാര മണ്ഡപവും നാലമ്പലവും അഞ്ച് ആനകളെ എഴുന്നെള്ളിക്കാന്‍കഴിയുന്ന ആനക്കൊട്ടിലും കൂത്തമ്പലവും ഗോപുരങ്ങളുമൊക്കെ ചെങ്ങന്നൂരിലെ ഈ മഹാദേവ ക്ഷേത്രത്തെ മനോഹരമാക്കുന്നു.

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന മഹാദ്ഭുതം. പൂജാസമയത്തു ദേവിയുടെ ഉടയാടകളില്‍രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍കണ്ടാല്‍പിന്നെ മൂന്നു ദിവസത്തേക്ക് നടയടക്കുകയും നാലാം ദിനത്തില്‍ദേവിയെ ആഘോഷപൂര്‍വം കൊണ്ടുപോയി മിത്രപുഴയില്‍ആറാട്ടുനടത്തി, കടവിലെ കുളിപ്പുരയില്‍ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. അന്നേരം മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തര്‍പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേല്‍ക്കാന്‍നില്‍ക്കുന്നു. ആഗ്രഹ സാഫല്യത്തിനും സന്താന ലബ്ധിക്കും വിവാഹം നടക്കാനുമെല്ലാം തൃപ്പൂത്താറാട്ട് ദിനത്തിലെ പ്രാര്‍ത്ഥനകള്‍കൊണ്ട് സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇത്തരത്തില്‍ഒരു അദ്ഭുതത്തിനു സാക്ഷിയാകുന്ന ക്ഷേത്രങ്ങള്‍കേരളത്തില്‍വേറെയില്ല. ലോകപ്രസിദ്ധമാണ് ചെങ്ങന്നൂര്‍ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട്.

ധനുമാസത്തിലെ തിരുവാതിര നാളില്‍തുടങ്ങി മകരമാസത്തിലെ തിരുവാതിര നാളുവരെ നീണ്ടു നില്‍ക്കുന്ന ഇരുപത്തിയെട്ടുദിവസത്തെ തിരുവുത്സവമാണ് മഹാദേവ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരാഘോഷം. ഈ ഇരുപത്തിയെട്ടു ദിനങ്ങളും ആ കര മുഴുവന്‍ആഘോഷത്തിമര്‍പ്പിലായിരിക്കും.

ചെങ്ങന്നൂര്‍നഗരത്തില്‍നിന്ന് 500 മീറ്ററും റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്ററും മാത്രമാണ് മഹാദേവ ക്ഷേത്രത്തിലേക്കുള്ള ദൂരം.

പമ്പാനദിയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര പരിസരവും വളരെ മനോഹരമാണ്. ക്ഷേത്രത്തിനു അരകിലോമീറ്റര്‍അകലെയായാണ് പമ്പാനദി ഒഴുകുന്നത്. പമ്പയുടെ കൈവഴിയായ മിത്രപുഴയിലാണ് ഉത്സവത്തിന്റെ അവസാനം മഹാദേവന്റെ ആറാട്ടും തൃപ്പൂത്താകുന്ന ദേവിയുടെ ആറാട്ടും ഈ മിത്രപ്പുഴകടവിലാണ് നടക്കാറ്.

 

Tags: Chengannur Mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

വൃശ്ചികമാസത്തിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം; അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.