തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരള ലോക്ഭവനിൽ ഒരു പുസ്തകം പ്രകാശനം ചെയ്തു. എഴുതിയത് മുൻ ഡിജിപിയും പോലീസ് മേധാവിയുമായിരുന്ന ഡോ.ടി.പി. സെൻകുമാർ. പറയുന്നത് നരേന്ദ്ര മോദിയുടെ 11 വർഷത്തെ വികസിത ഭാരതത്തെ കുറിച്ചാണ്. വിവരിക്കുന്നത് കണക്കുകൾ വിവരിച്ചാണ്.
പുസ്തകം-‘ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ വികസിതഭാരത് ലക്ഷ്യമാക്കി 11 വർഷങ്ങൾ’- ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആർ.വി. ആർലേക്കർ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകൻ ( ജി.കെ. സുരേഷ് ബാബുവിന് ) നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്.
പുസ്തകത്തെക്കുറിച്ച് ജി.കെ. സുരേഷ് ബാബു എഴുതുന്നു: ‘ഇത് സാമ്പത്തിക – വികസന മേഖലകളിൽ കഴിഞ്ഞ 11 വർഷം ഭാരതം കൈവരിച്ച നേട്ടങ്ങളുടെ സംക്ഷിപ്ത വിവരണമാണ്.
രാഷ്‌ട്രീയമായ ആയുധവും ഒരു പക്ഷേ ബിജെപിക്ക് തെരഞ്ഞെടുപ്പ് രംഗത്ത് ആയുധവും പടച്ചട്ടയും ആണ് ഇത്.
ചോദ്യങ്ങൾക്ക് ,രാഷ്‌ട്രീയ പ്രതിയോഗികൾ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് സാധാരണക്കാർ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങൾക്ക്
ഈ പുസ്തകം മറുപടി പറയുന്നു.
-71 ദേശീയ വിഷയങ്ങൾ കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
-സാമ്പത്തിക മേഖലയിൽ
2014-ൽ ഭാരതം 10-ാം സ്ഥാനത്ത് ആയിരുന്നു; 1.86 ട്രില്യൻ ഡോളർ. 2025-ൽ നാലാം സ്ഥാനം; 4.18 ട്രില്യൻ ഡോളറോടെ.
-പ്രതിശീർഷ വരുമാനത്തിൽ 2014 ൽ 86647 രൂപയായിരുന്നു.
2025 ൽ 2,12,000 രൂപയായി.
-ജനസംഖ്യ 2011 ൽ 121 കോടിയായിരുന്നു, 2025 ൽ 146 കോടിയായി.
-മൂലധന നിക്ഷേപം 2014 ൽ നിന്ന് 22 ശതമാനമായി.
-ബജറ്റ് 2013-14 വെറും 16.65 ലക്ഷം കോടിയായിരുന്നത് ഇപ്പോൾ 50.65 ലക്ഷം കോടിയായി.
-ധനക്കമ്മി വൻതോതിൽ കുറച്ച് 4.4 % ആക്കി പരിമിതപ്പെടുത്തി. (ബജറ്റ് തുക മൂന്നിരട്ടി കൂടിയ ശേഷമാണിത്)
-മൂലധന ചെലവ് 11.21 ലക്ഷം കോടിയിലേക്ക് ഉയർന്നു- ജിഡിപി യുടെ 1.76 % ൽ നിന്ന 3.1 % ലേക്ക്.
-ദാരിദ്ര്യനിർമാർജനത്തിന്റെ കാര്യത്തിൽ,
24.28 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞു. 2014ൽ 29.17 ശതമാനം ആയിരുന്നബഹുമുഖ ദാരിദ്ര്യ സൂചിക 2022-23ൽ ഇത് 11.28 ശതമാനമായി കുറഞ്ഞു . 2011- 2012 വർഷത്തിൽ 16.2 ശതമാനം ആളുകൾ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവർ ആയിരുന്നത് 2022 – 23 ൽ ഇത് 2.3 ശതമാനത്തിലും 2025 1% ത്തിലും എത്തിയിട്ടുണ്ട് .ഇതുകൂടി ഇല്ലാതാക്കിയാൽ അതീവ ദാരിദ്ര്യമുക്ത രാജ്യമായി ഭാരതം മാറും.
-തൊഴിലുറപ്പ് പദ്ധതികളുടെ കാര്യം എടുത്താൽ: 2006-2007 മുതൽ 2013-2014 വരെ 1660 കോടി തൊഴിൽ ദിനങ്ങളാണ് തൊഴിൽ ഉറപ്പ് പദ്ധതിയിൽ സൃഷ്ടിക്കപ്പെട്ടത് 2014- 2015 മുതൽ 2025 വരെ 3210 കോടി ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു.
-ജൽ ജീവൻ മിഷൻ –
2019 ആഗസ്ത് മുതൽ എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ വഴി ശുദ്ധജലം നൽകാനുള്ള പദ്ധതി നടപ്പിലാക്കി. 2019 വരെ ഭാരതത്തിലെ 16.7 ശതമാനം ജനങ്ങൾക്കേ ശുദ്ധജലം ലഭ്യമായിരുന്നുള്ളു. ഇപ്പോൾ 80 ശതമാനത്തിനു മുകളിൽ ആൾക്കാർക്ക് ശുദ്ധജലം ലഭിക്കുന്നു. ഈ പദ്ധതി 2028 വരെ നീട്ടിയിട്ടുണ്ട്.
– ജൻധൻ അക്കൗണ്ട് നോക്കിയാൽ: 56 കോടി അക്കൗണ്ടുകളാണ് 2025 വരെ തുറന്നത് ഇതിൽ 55.7 ശതമാനം സ്ത്രീകളാണ്. 66.7 ശതമാനം ഗ്രാമീണ അർത്ഥനഗര മേഖലകളിലാണ്. സീറോ ബാലൻസ് അക്കൗണ്ട് ആണ് ആരംഭിച്ചത് എങ്കിലും ഇപ്പോൾ ഇതിൽ 2.68 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്.
– പിഎം ഗരീബ് കല്യാൺ അന്ന യോജനവഴി
ഒരാൾക്ക് മാസം 5 കിലോ ധാന്യം സൗജന്യ നിരക്കിൽ നൽകുന്നു. ഇത് 2029 വരെ നീട്ടി. 80കോടി പേർക്ക് പ്രയോജനം കിട്ടുന്നു. പയർ, പാചക വാതകം എന്നിവ കൂടി പൊതുവിതരണത്തിൽ ഉൾപ്പെടുത്തി.
-ആയുഷ്മാൻ ഭാരത്:
5 ലക്ഷം രൂപ വരെ ചികിത്സാസഹായം നൽകുന്നു. 42 കോടി കാർഡുകളിലൂടെ 55 കോടി പേർക്ക് ആനുകൂല്യം ലഭ്യമാക്കി. കേരളത്തിൽ 84.9 ലക്ഷം പേർക്ക് കാർഡുകൾ നൽകി. സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചിട്ടും ഇക്കാര്യത്തിലെ പുരോഗതി ശ്രദ്ധേയമാണ്.
– മോദി കേരളത്തിന് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞവർക്ക് മറുപടിയാണിത്’ സുരേഷ് ബാബു എഴുതുന്നു.
അടിസ്ഥാന വിവരങ്ങൾ, ആധികാരിക വിവരങ്ങൾ നിരത്തി ഇങ്ങനെയൊരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുമ്പോൾ അത് വ്യാജക്കണക്കുകൾ പറയുന്നവർക്കും കുപ്രചാരണങ്ങൾ നടത്തുന്നവർക്കും നേരേയുള്ള വെല്ലുവിളിയാണ്, ഡോ. സെൻകുമാർ പുസ്തകത്തിലൂടെയോ പ്രസ്താവനയിലൂടെയോ അങ്ങനെ പറയുന്നില്ലെങ്കിലും.












