Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസന്ന യുദ്ധ സാഹചര്യം, വ്യോമാക്രമണശേഷി കൂട്ടിയേ തീരു… ഫ്രാന്‍സ് ഒരു മിഡില്‍ പവര്‍…114 റഫാലുകള്‍ വാങ്ങാന്‍ കാരണങ്ങള്‍ അനേകം….

അഞ്ചാം തലമുറ വിമാനങ്ങള്‍ റഷ്യയും യുഎസും വാഗ്ദാനം ചെയ്തിട്ടും നാലരത്തലമുറയില്‍പ്പെട്ട ഫ്രാന്‍സിന്റെ റഫാല്‍ എന്തിന് വാങ്ങി എന്ന ചോദ്യം ആയുധരംഗത്തെ വിദഗ്ധര്‍ പലരും ഇന്ത്യയോട് ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 11:15 pm IST
in India, Defence

ന്യൂദല്‍ഹി: അഞ്ചാം തലമുറ വിമാനങ്ങള്‍ റഷ്യയും യുഎസും വാഗ്ദാനം ചെയ്തിട്ടും നാലരത്തലമുറയില്‍പ്പെട്ട ഫ്രാന്‍സിന്റെ റഫാല്‍ എന്തിന് വാങ്ങി എന്ന ചോദ്യം ആയുധരംഗത്തെ വിദഗ്ധര്‍ പലരും ഇന്ത്യയോട് ചോദിക്കുന്നു. റഷ്യ എസ് യു 57ഉം യുഎസ് എഫ്-35ഉം ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ തന്നെ വാങ്ങാന്‍ ഒന്നല്ല പല കാരണങ്ങള്‍ ഉണ്ട്.

അതില്‍ ഒന്ന് ഫ്രാന്‍സ് ഒരു മിഡില്‍ പവര്‍ ആണെന്നതാണ്. ഫ്രാന്‍സിന്റെ കയ്യില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ രാഷ്‌ട്രീയനഷ്ടം ഉണ്ടാകില്ല. യുഎസില്‍ നിന്നും അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 വാങ്ങിയാല്‍ അത് ഇന്ത്യയ്‌ക്ക് രാഷ്‌ട്രീയ നഷ്ടം വരുത്തിവെയ്‌ക്കും. ഉദാഹരണത്തിന് അമേരിക്ക പാകിസ്ഥാനും ആയുധങ്ങള്‍ നല്‍കുന്ന രാജ്യമാണ്. ഈയിടെ പാകിസ്ഥാന് അമേരിക്ക പണ്ട് നല്‍കിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് അമേരിക്ക സഹായിക്കും എന്ന ട്രംപിന്റെ പ്രസ്താവന അതീവപ്രാധാന്യമുണ്ട്. പാകിസ്ഥാന്റെ പക്കല്‍ ആധുനികമായ എഫ് 16 ഉള്ളപ്പോള്‍ പിന്നെ ഇന്ത്യയ്‌ക്ക് എഫ് 35 കിട്ടിയിട്ട് ഒരു കാര്യവുമില്ല. മാത്രമല്ല, നാളെ അമേരിക്ക പാകിസ്ഥാന് എഫ് 35 തന്നെ നല്‍കിയേക്കാം. ഇതാണ് രാഷ്‌ട്രീയ നഷ്ടം എന്ന് പറയുന്നത്. ഇനി റഷ്യയുടെ കാര്യമെടുക്കാം. യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടി റഷ്യ നിര്‍മ്മിക്കുന്ന എഞ്ചിനാണ് ആര്‍ഡി93. ഈ എഞ്ചിന്‍ റഷ്യ ചൈനയ്‌ക്ക് നല്‍കിയിട്ടുണ്ട്. ചൈനയുടെ ജെഎഫ് 17 എന്ന യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്നത് ആര്‍ഡി93 ആണ്. റഷ്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആര്‍ഡി33 എഞ്ചിന്റെ കയറ്റുമതി ചെയ്യുന്ന എഞ്ചിന്‍ പതിപ്പാണ് ആര്‍ഡി93. ഈ ജെഎഫ് 17 ചൈനയില്‍ നിന്നും വാങ്ങി പാകിസ്ഥാന്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. അപ്പോള്‍ പിന്നെ റഷ്യയില്‍ നിന്നും എസ് യു 57 വാങ്ങുന്നതിലും ഇന്ത്യയ്‌ക്ക് ഒരു രാഷ്‌ട്രീയനഷ്ടം ഉണ്ടാകും. ചരിത്രപരമായി നോക്കിയാല്‍ റഷ്യ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 1996ല്‍ എംഐ17 യുദ്ദവിമാനങ്ങളും 2016ല്‍ എംഐ35ഉം വിതരണം ചെയ്തിട്ടുണ്ട്. ഭാവിയില്‍ എസ് യു57 നല്‍കിയാല്‍ എന്തു ചെയ്യും?

ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമാക്രമണശേഷി കൂട്ടാന്‍ റഫാല്‍ ആയിരിക്കും കൂടുതല്‍ അഭികാമ്യം. കാരണം ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കയ്യില്‍ 36 റഫാല്‍ ജെറ്റുകള്‍ ഉണ്ട്. ഇനി കൂടുതല്‍ ജെറ്റുകള്‍ എത്തിയാല്‍ റഫാല്‍ വിമാനങ്ങള്‍ തമ്മില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ എളുപ്പമുണ്ട്. അതും റഫാല്‍ തന്നെ വാങ്ങാന്‍ ഒരു കാരണമാണ്.

മറ്റൊരു കാരണം ദീര്‍ഘദൂര മിസൈലുകള്‍ എത്ര വേണമെങ്കിലും റഫാലില്‍ സംയോജിപ്പിക്കാം എന്നുള്ളതാണ്. ബ്രഹ്മോസിന്റെ പുതിയ പതിപ്പായ ബ്രഹ്മോസ് എന്‍ജി, ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന സ്കാല്‍പ് മിസൈല്‍ ഹമ്മര്‍ ബോംബുകള്‍ എന്നിവയെല്ലാം റഫാലില്‍ ഘടിപ്പിക്കാം. ഇത് ഇന്ത്യയുടെ വ്യോമാക്രമണശേഷി കാര്യമായി വര്‍ധിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സും മറ്റ് ഭീകരപരിശീലന ക്യാമ്പുകളും തകര്‍ത്തതില്‍ റഫാലിന്റെ പങ്ക് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് മറക്കാനാവില്ല. ആക്രമണശേഷിയിലെ ഈ മികവാണ് റഫാല്‍ തന്നെ മതിയെന്ന തീരുമാനത്തിന് പിന്നില്‍.

മാത്രമല്ല, ഇന്ത്യയ്‌ക്ക് ഭാവിയില്‍ ആധുനികമായ യുദ്ധവിമാനങ്ങള്‍ക്കുള്ള എഞ്ചിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിയ്‌ക്കണം എന്നുണ്ട്. അതിന് ഫ്രഞ്ച് കമ്പനിയായ സഫ്രാന്‍ സഹായിക്കും. ഇതും ഫ്രാന്‍സുമായുള്ള കരാര്‍ ഉറപ്പിക്കുന്നതിന് ഒരു കാരണമാണ്. ഇന്ത്യയില്‍ തന്നെ റഫാലിന്റെ അറ്റകുറ്റപ്പണിയ്‌ക്കും മറ്റും വലിയ ഫാക്ടറി തുറക്കാമെന്ന് ഈ കരാറിന്റെ ഭാഗമായി സമ്മതിച്ചിട്ടുണ്ട്. ഇതും ഇന്ത്യയ്‌ക്ക് നേട്ടമാകും. സഫ്രാന്‍ എഞ്ചിനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണവും ഇന്ത്യയില്‍ ഒരു സൈനിക വ്യവസായകെട്ടിടസമുച്ചയം ഉയരുന്നതിന് കാരണമാകും. ഇതും ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ പ്രധാനഘടകമാണ്.3.25 ലക്ഷം കോടി നല്‍കി വാങ്ങാന്‍ ഉദ്ദേശിക്കുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം മാത്രമേ ഫ്രാന്‍സില്‍ നിന്നും നേരിട്ട് വാങ്ങൂ. ബാക്കി 96 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇതില്‍ 20 ശതമാനം ഭാഗങ്ങള്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കുന്നവ ആയിരിക്കും എന്നതും കരാറിന്റെ ഭാഗമാണ്.

വ്യോമാക്രമണശേഷിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യം പരിഹരിക്കാനും 114 റഫാല്‍ ജെറ്റുകള്‍ സഹായിക്കും. ഇന്ത്യയ്‌ക്ക് 42 വിമാന സ്ക്വാഡ്രണെങ്കിലും ഭാവിയില്‍ ഉണ്ടാകണം എന്നതാണ് കണക്കുകൂട്ടല്‍. പക്ഷെ ഇപ്പോള്‍ 29 സ്ക്വാഡ്രനെ ഉള്ളൂ. റഫാല്‍ എത്തുന്നതോടെ ഇതിന് പരിഹാരമാകും.

അടുത്ത 15 മുതല്‍ 20 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണശേഷിയെ കരുത്തുറ്റതാക്കാന്‍ റഫാലിന് സാധിക്കും. ഫെബ്രുവരി 17 മുതല്‍ 19 വരെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് അന്തിമപ്രഖ്യാപനം ഉണ്ടാവുക.

Tags: French fighter jetEmmanuel MacronRafaleLatest newsmacronSafranScalp missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

Kerala

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പുതിയ വാര്‍ത്തകള്‍

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.