ന്യൂദല്‍ഹി: മുന്‍ കരസേന മേധാവി എം.എം. നരാവനെയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത ആത്മകഥ പ്രസിദ്ധീകരിച്ചുവെന്നും ഇതാണാ പുസ്തകമെന്ന് പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത രാഹുല്‍ഗാന്ധി നടത്തിയത് പകര്‍പ്പാവകാശലംഘനം (Copyright violation) എന്ന വലിയ കുറ്റം. പുസ്തകരചയിതാവിന്റെയോ, പകര്‍പ്പാവകാശം (കോപ്പിറൈറ്റ്- Copyright) വാങ്ങിയ പുസ്തകപ്രസാധകരുടെയോ സമ്മതമില്ലാതെ ഒരു പുസ്തകത്തിന്റെ ഉള്ളടക്കം പുസ്തകരൂപത്തില്‍ കൈവശം വെയ്‌ക്കുന്നത് പകര്‍പ്പാവകാശലംഘനം എന്ന ഗുരുതരമായ കുറ്റം. കാരവാന്‍ (Caravan magazine) എന്ന മാസികയാണ് നരാവനെയുടെ പുസ്തകത്തിലെ ഭാഗം എന്ന് പറഞ്ഞ് ഇതിലെ ഒരു ഭാഗം പ്രസിദ്ധീകരിച്ച് വിവാദമുണ്ടാക്കിയത്. കാരവാന്‍ മാസിക പുസ്തകത്തിന്റെ ഭാഗം പ്രസിദ്ധീകരിച്ചതും പകര്‍പ്പാവകാശലംഘനം എന്ന കുറ്റത്തില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ നിയമപ്രകാരം ഇതിന് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. 50,000 രൂപ പിഴയും നല്‍കേണ്ടിവരും. ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി (Four Stars of Destiny( എന്ന പുസ്തകം രചിച്ച മുന്‍ കരസേനാമേധാവി എം.എം. നരാവനെ ചൊവ്വാഴ്ച തന്റെ പുസ്തകം ഡിജിറ്റല്‍ രൂപത്തിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് മുന്‍പ് നരാവനെ രചിച്ച പുസ്തകത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (Penguin Random House India) എന്ന പെന്‍ഗ്വിന്‍ പബ്ലിഷേഴ്സിന്റെ ഇന്ത്യയിലെ കമ്പനിയും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു. നരാവനെയുടെ പുസ്തകം ഡിജിറ്റല്‍രൂപത്തിലോ പുസ്തക രൂപത്തിലോ ഇതുവരെയും തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സമ്മതപത്രം ലഭിക്കാത്തതുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തതെന്നും പെന്‍ഗ്വിന്‍ പബ്ലിഷേഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തില്‍ തന്‍റേയും അഭിപ്രായം എന്നാണ് എം.എം. നരാവനെ തന്റെ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ഇതോടെ, നരാവനെയുടെ പ്രസിദ്ധീകരിച്ച പുസ്തകം തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് നരാവനെയുടെ പുസ്തകം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി ചെയ്തത് ഗുരുതരമായ പകര്‍പ്പവകാശലംഘനം എന്ന കുറ്റത്തില്‍ പെടും. ഇതിന് മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2020ല്‍ ഗാല്‍വന്‍ ആക്രമിക്കാന്‍ ചൈനീസ് പട്ടാളം വന്നപ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സേനയ്‌ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സമയോചിതമായി നിര്‍ദേശം നല്‍കിയില്ലെന്ന് നരാവനെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ അവകാശപ്പെട്ടത്. പക്ഷെ പിന്നീട് രാജ്നാഥ് സിങ്ങ് സേനാമേധാവി ഉചിതമായ തീരുമാനം എടുത്തുകൊള്ളൂ എന്ന് പറഞ്ഞെന്നും നരാവനെ ആത്മകഥയില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ഗാന്ധി പറയുന്നു. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളില്‍ നിന്നും അഭിപ്രായപ്രകടനം സഭയില്‍ നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ഓം ബിര്‍ള രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. കാരവാന്‍ എന്ന മാസികയാണ് നരാവനെയുടെ പുസ്തകത്തിലെ ഭാഗം എന്ന് പറഞ്ഞ് ഇതിലെ ഒരു ഭാഗം പ്രസിദ്ധീകരിച്ച് വിവാദമുണ്ടാക്കിയത്. പെന്‍ഗ്വിന്റെയും നരാവനെയുടെയും പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന അഭിപ്രായം പുറത്തുവന്നതോടെ കാരവന്‍ മാസികയും പകര്‍പ്പാവകാശലംഘനം എന്ന കുറ്റത്തില്‍ ഉള്‍പ്പെടും.
ഇപ്പോള്‍ രക്ഷപ്പെടാന്‍ രാഹുല്‍ ഗാന്ധി ആമസോണിനെ കൂട്ടൂപിടിച്ചിരിക്കുകയാണ്. കെ.സി വേണുഗോപാലും ഈ അഭിപ്രായം ആവര്‍ത്തിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഈ പുസ്തകം ലഭിച്ചത് ആമസോണില്‍ നിന്നാണെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇനി ആമസോണിന്റെ പ്രതികരണം മാത്രമാണ് പുറത്തുവരാനുള്ളത്. പ്രസിദ്ധീകരിക്കാത്ത ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി കാണിക്കുന്നത് പകര്‍പ്പാവകാശലംഘനമാണ്. ഇതിന് തടവ് ശിക്ഷവരെ ലഭിക്കാം.
















