കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ മുരാരി തന്ത്രി തന്ത്രവിദ്യകള്‍ പഠിച്ച യഥാര്‍ത്ഥ ജ്യോതിഷിയോ തന്ത്രിയോ അല്ല. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
16കാരിയെ പീഢിപ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ തന്ത്രിയായി വിലസിയ മുരാരി തന്ത്രി നേരത്തെ ഓട്ടോക്കാരൻ ബാബു ആയിരുന്നു ഇയാള്‍ തന്ത്രവിദ്യകള്‍ പഠിച്ച യഥാര്‍ത്ഥ തന്ത്രിയല്ല, പകരം തട്ടിപ്പ് വേഷധാരിയായ തന്ത്രിയാണ്. സമൂഹമാധ്യമങ്ങളില്‍ മുരാരി തന്ത്രിയ്‌ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്. “മറ്റുള്ളവരുടെ ഭാവി പ്രവചിക്കാനും, രാഹുദോഷം മാറ്റാനും, കാണാതായ വസ്തുക്കൾ കണ്ടുപിടിക്കാനും ‘ദിവ്യശക്തി’ ഉണ്ടെന്ന് അവകാശപ്പെട്ട ആളാണ്. എന്നിട്ടെന്തേ തന്ത്രി സാറേ, നിങ്ങളെ തേടി പോലീസ് വരുമെന്ന കാര്യം ആ കവിടിയിൽ തെളിഞ്ഞില്ലേ? അതോ സ്വന്തം ജാതകം നോക്കാൻ കവിടിക്ക് മടിയാണോ?”- ചില ട്രോളുകള്‍ ഇങ്ങിനെ പോകുന്നു.
കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമത്തിന് ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീൽസിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മുരാരി തന്ത്രി.
!എന്ത് ധൈര്യത്തിലാണ് ആ അമ്മ 16 വയസ്സുള്ള മകളെ “ബാധ ഒഴിപ്പിക്കാൻ” എന്ന പേരിൽ ഈ കാമഭ്രാന്തന്റെ ബെഡ്‌റൂമിൽ തനിയെ വിട്ടിട്ട് പുറത്തു കാത്തിരുന്നത്? ഇതാണോ മാതൃത്വം അതോ അന്ധവിശ്വാസം മൂത്ത ഭ്രാന്തോ? ഭക്തി വേറെ, വിഡ്ഢിത്തം വേറെ. ഓർക്കുക അന്ധവിശ്വാസം ഒരു വിപണിയാണ് നിങ്ങളുടെ ഭയത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത് ഭക്തി വേണം, പക്ഷേ അത് അന്ധവിശ്വാസമാകരുത്.”- മറ്റൊരു സമൂഹമാധ്യമപോസ്റ്റ് ഭക്തരെ താക്കീത് ചെയ്യുന്നു.
















