Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശീയാദ്ധ്യക്ഷന്റെ രാഷ്‌ട്രീയ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:06 am IST
in Editorial

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന്‍ നടത്തിയ കേരള സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. തൃശൂര്‍ ഒല്ലൂക്കരയില്‍ ചുവരില്‍ താമര ചിഹ്നം വരച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നബിന്‍ തുടക്കം കുറിച്ചത്. പദവിയില്‍ ഏറ്റവും മുകളിലായിരിക്കുമ്പോഴും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനെന്നതിന്റെ ചുവരെഴുത്താണിത്. ദേശീയ അദ്ധ്യക്ഷന്‍ ആദ്യം കളത്തിലിറങ്ങിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുവടുവയ്‌പ്പില്‍ മറ്റു പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപടി മുന്നിലാണ് തങ്ങളെന്ന സന്ദേശമാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.

വികസനവും വിശ്വാസ സംരക്ഷണവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുമെന്ന സൂചനയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരള സന്ദര്‍ശനത്തില്‍ നല്‍കിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മും കോണ്‍ഗ്രസും, ഇവര്‍ നേതൃത്വം നല്‍കുന്ന മുന്നണികളും ഒരേപോലെ പ്രതിക്കൂട്ടിലാണ്. നിയമസഭയ്‌ക്കകത്തും പുറത്തും ജനങ്ങളെ കബളിപ്പിക്കാന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഒത്തുകളിക്കുകയാണ്. രണ്ടിന്റെയും നേതാക്കള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളോ ആരോപണ വിധേയരോ ആണ്. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നിതിന്‍ നബിന്‍ നല്‍കിയിരിക്കുന്നത്.

വികസനത്തിന്റെ കാര്യത്തില്‍ കേരളം വളരെയധികം പിന്നാക്കമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്ന അവകാശവാദങ്ങള്‍ ആ പാര്‍ട്ടിയുടെ അണികള്‍ പോലും വിശ്വസിക്കുന്നില്ല. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആരും തയ്യാറാവുന്നില്ല. അഴിമതിയാണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ദേശീയപാത നിര്‍മ്മാണം അല്ലാതെ മറ്റൊരു അടിസ്ഥാന വികസനവും കേരളത്തില്‍ നടക്കുന്നില്ല. ഈ സത്യം മൂടിവയ്‌ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു കേന്ദ്ര ബജറ്റിനെതിരെ നടത്തിയ കുപ്രചാരണം. ഇതിനും ബിജെപി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കുകയുണ്ടായി. റെയില്‍വേ, തുറമുഖ, ടൂറിസം, കാര്‍ഷിക മേഖല, ബാങ്കിങ് മേഖലകളില്‍ കേന്ദ്ര ബജറ്റ് കേരളത്തിന് നല്‍കിയ പരിഗണനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ മറുപടി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണകാലത്ത് കേരളത്തിന് ലഭിച്ചതിനെക്കാള്‍ പതിന്മടങ്ങ് ആനുകൂല്യങ്ങളും സഹായങ്ങളും വിഹിതവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്.

ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുകയും, വിവിധ ജനവിഭാഗങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയുമാണ് ബിജെപി ചെയ്യേണ്ടതെന്ന നിര്‍ദ്ദേശമാണ് നിതിന്‍ നബിന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനു പകരം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. പിണറായി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച മാത്രമായിരിക്കും അത്. വികസനവും ജനക്ഷേമവും കേരളത്തില്‍ നിന്ന് അകന്നുനില്‍ക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഈ പദ്ധതികളുടെ നേട്ടങ്ങള്‍ പൂര്‍ണമായി അവര്‍ക്ക് ലഭിക്കണമെങ്കില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും അനുകൂലമായ ഒരു ഭരണമാണ് കേരളത്തില്‍ സംഭവിക്കേണ്ടത്. ഈയൊരു രാഷ്‌ട്രീയ മാറ്റമാണ് ഇനി കേരളത്തില്‍ വരേണ്ടത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ഈ വോട്ടുവിഹിതം വര്‍ദ്ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അടിത്തട്ടിലുള്ള പ്രവര്‍ത്തനം ഇതിന് ആവശ്യമാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിലവില്‍ ഒരു മുന്നണിയോടും കൂറില്ലാതെ നില്‍ക്കുന്ന 10 ശതമാനത്തോളം വരുന്ന ഫ്‌ലോട്ടിങ് വോട്ടുകള്‍ ഉണ്ടെന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല.

ജയം ലക്ഷ്യം വയ്‌ക്കുമ്പോള്‍ അതിനുള്ള മുന്നൊരുക്കവും നടത്തണം. എന്തുവിലകൊടുത്തും വിജയം ഉറപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന ദേശീയാധ്യക്ഷന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് കഴിയണം.

 

Tags: Bjp KeralaAssembly elections#NitinNibin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.