റിയാദ് : സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർക്കെതിരെ വീണ്ടും രോഷവും വംശീയ പരാമർശങ്ങളും ഉയർന്നിട്ടുണ്ട്. തലസ്ഥാനമായ റിയാദിൽ നടന്ന ഒരു ബിസിനസ് എക്സിബിഷനാണ് ഇതിന് കാരണം. ഈ പരിപാടിയിൽ പങ്കെടുത്ത ഒരു ഇന്ത്യൻ പ്രദർശകനെ മതത്തിന്റെ പേരിൽ ലക്ഷ്യം വച്ച് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഈ പരിപാടിയുടേതെന്ന് പറയപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പിൽ ഒരു സൗദി പൗരൻ ഇന്ത്യൻ കമ്പനിയുടെ സ്റ്റാളിലെ ജീവനക്കാരുമായി തർക്കിക്കുന്നത് കാണാം. കമ്പനിയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് അയാൾ വംശീയ പരാമർശങ്ങൾ നടത്തുന്നത് വീഡിയോയിൽ കേൾക്കാനാകും.
യുഎഇ വിദഗ്‌ദ്ധനായ അംജദ് താഹ തന്റെ എക്സ് അക്കൗണ്ടിൽ ഈ വീഡിയോ പങ്കിടുകയും ചെയ്തു. അതിൽ ഒരു സൗദി പൗരൻ കമ്പനിയുടെ മതപരമായ ഐഡന്റിറ്റിയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. കമ്പനിയുടെ ഉയർന്ന ഹിന്ദുക്കളുടെ എണ്ണത്തെ ചോദ്യം ചെയ്ത സൗദി പൗരൻ കമ്പനിയിൽ ഒരു മുസ്ലീം ജീവനക്കാരൻ പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നുണ്ട്.
യുഎഇയിലെ രാഷ്‌ട്രീയ വിശകലന വിദഗ്ധൻ അംജദ് താഹ ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ പങ്കിട്ടു. സൗദി പൗരന്റെ പ്രവൃത്തിയെ നഗ്നമായ വംശീയത എന്ന് വിളിക്കുകയും സൗദികളുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു.
https://x.com/amjadt25/status/2018684163696767177?s=20
“ഒരു സൗദി പൗരൻ ഒരു ഇന്ത്യക്കാരൻ ഹിന്ദുവാണെന്ന് അഭിപ്രായപ്പെടുകയും അയാൾ അദ്ദേഹത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
തന്റെ കൂട്ടത്തിൽ ഒരു മുസ്ലീം പോലും ഇല്ലാത്തതിനെക്കുറിച്ചാണ് സൗദിക്കാരൻ ചോദ്യം ചെയ്യുന്നത്. ഇത് അജ്ഞതയെ ആയുധമാക്കി അന്തസ്സിനും വിശ്വാസത്തിനും സ്വതന്ത്ര വ്യാപാരത്തിനും നേരെയുള്ള ആക്രമണമാണ്. ഇന്ത്യ ഒരു മഹത്തായ നാഗരികതയാണ്. അതിനെ ആക്രമിക്കുന്നത് ശരിയല്ല. ബിസിനസ്സ് പള്ളിയിൽ ഹാജരാകലല്ല. ആധുനിക സമൂഹത്തിൽ വിശ്വാസത്തിന്റെ പോലീസിന് സ്ഥാനമില്ല” – തന്റെ പോസ്റ്റിൽ താഹ എഴുതി.
അതേ സമയം തന്നെ സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരെ ലക്ഷ്യം വയ്‌ക്കുന്ന ഒരു പ്രവണത അടുത്തിടെയായി കണ്ടുവരുന്നു. സൗദികൾ ഓൺലൈൻ കമന്റുകളിൽ ഇന്ത്യക്കാരെ വിമർശിക്കുക മാത്രമല്ല, യുഎഇ നിവാസികളെ അപമാനിക്കാൻ “ഇന്ത്യൻ” എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. യുഎഇ പൗരന്മാരെ അപമാനിക്കാൻ “ഇന്ത്യൻ” എന്ന് വിളിക്കുന്ന നിരവധി പോസ്റ്റുകൾ ഇതിനോടകം സൗദി ഉപയോക്താക്കളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട് .
കൂടാതെ അബുദാബിയിൽ ഒരു വലിയ ഹിന്ദു ക്ഷേത്രം നിർമ്മിച്ചതിന് യുഎഇ നിവാസികളെ സൗദികൾ ട്രോളുന്നുണ്ട്. എന്നാൽ യുഎഇ ഇന്ത്യയെ പിന്തുണച്ച് ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്.
















