Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതം ഇനി ലോകവ്യാപാര ഗതി നിര്‍ണയിക്കും

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 4, 2026, 02:01 pm IST
in Vicharam, Main Article

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം താരിഫ് 18 ശതമാനമായി കുറച്ചത് സാധാരണ വ്യാപാര തീരുമാനം മാത്രമല്ല. മാസങ്ങള്‍ നീണ്ട അമേരിക്കയുടെ സമ്മര്‍ദ്ദ നയതന്ത്രത്തിന് മുന്നില്‍ തലകുനിക്കാതെ ഉറച്ച നിലപാടെടുത്ത ഭാരതത്തിന്റെ പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയത്തിന്റെ ഔദ്യോഗിക അംഗീകാരമാണിത്.
റഷ്യന്‍ എണ്ണ വാങ്ങുന്നു എന്ന പേരില്‍ ഭാരതത്തിനെതിരെ അമേരിക്ക ആദ്യം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. പിന്നീട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് 50 ശതമാനമായി ഉയര്‍ത്തി. ലക്ഷ്യം വ്യക്തമായിരുന്നു, ഭാരതത്തെ ഊര്‍ജ നയത്തിലും വ്യാപാര നയത്തിലും അമേരിക്കന്‍ ഇച്ഛയ്‌ക്ക് വിധേയമാക്കുക.

എന്നാല്‍ ഭാരതം വഴങ്ങിയില്ല. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നില്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ ശക്തമാക്കി. അതിനൊപ്പം തന്നെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഫലമായാണ് യൂറോപ്യന്‍ യൂണിയനുമായി 93-95 ശതമാനം ഉത്പന്നങ്ങള്‍ക്ക് തീരുവയില്ലാത്ത ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഭാരതം ഒപ്പുവെച്ചത്. ഭാരതത്തെ ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇതോടെ യുഎസിന് ബോധ്യമായി. യൂറോപ്യന്‍ യൂണിയനുമായി ഭാരതം ഒപ്പുവെച്ച കരാര്‍ അമേരിക്കന്‍ വിപണിക്ക് തന്നെ വലിയ മുന്നറിയിപ്പായി. ഇതോടെയാണ്, ഭാരതത്തിനെതിരെ 500 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്ന ട്രംപ് നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് താരിഫ് കുറയ്‌ക്കാനുള്ള തീരുമാനം ട്രംപ് അറിയിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും. ഭാരതം റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, മോദിയോ കേന്ദ്ര സര്‍ക്കാരോ അത്തരമൊരു വാഗ്ദാനം നടത്തിയിട്ടില്ല. അതായത്, ഭാരതം ഒന്നും അടിയറവയ്‌ക്കാതെയാണ് ഈ ഡീല്‍ നേടിയെടുത്തത്. അമേരിക്കയുടെ പ്രധാന ആവശ്യം ഭാരതത്തിന്റെ കാര്‍ഷിക-ക്ഷീര വിപണിയിലേക്ക് പ്രവേശിക്കണമെന്നതായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ജീവിതം പണയം വെച്ച് ഒരു കരാറിനും മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലേക്ക് യുഎസിന് പ്രവേശനം നിഷേധിച്ച നിലപാട്, കര്‍ഷകവിരുദ്ധ കരാറുകള്‍ക്ക് ഭാരതം തയ്യാറല്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ്. യുകെ, യൂറോപ്യ
ന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള കരാറുകളില്‍ സ്വീകരിച്ച അതേ നിലപാട് ഇവിടെയും ഭാരതം ആവര്‍ത്തിച്ചു.

ഈ താരിഫ് കുറവ് ഭാരതത്തിന് നല്‍കുന്ന നേട്ടങ്ങള്‍ ചെറുതല്ല. യുഎസ്- ഭാരത വ്യാപാരം നിലവില്‍ 220 ബില്യണ്‍ ഡോളറാണ്. തീരുവ കുറച്ചതോടെ ഇത് ഇനിയും ഉയരും. 2027 ഓടെ യൂറോപ്യന്‍ വിപണിയും പൂര്‍ണമായി തുറക്കുന്നതോടെ ഭാരതത്തിന്റെ കയറ്റുമതി രംഗം വലിയ മുന്നേറ്റം കാണും. വസ്ത്ര വ്യവസായം, രത്‌നാഭരണങ്ങള്‍, രാസവസ്തുക്കള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലെതര്‍, കടല്‍ ഉത്പന്നങ്ങള്‍, മത്സ്യം തുടങ്ങിയ മേഖലകളില്‍ എല്ലാം ഇതിന്റെ ഗുണഫലം പ്രകടമാകും. കയറ്റുമതി വര്‍ധിക്കും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിനകം 6.8 ശതമാനം വളര്‍ച്ച കാണിക്കുന്ന ജിഡിപി ഇനിയും ഉയരും.

ഭീഷണിക്ക് മുന്നില്‍ തലകുനിക്കാതെ ചര്‍ച്ച ചെയ്താല്‍, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റേയും നിലപാട് മാറ്റാന്‍ ഭാരതത്തിന് കഴിയും എന്നതാണ് ഭാരതം- യുഎസ് താരിഫ് യുദ്ധത്തിന്റെ അന്തിമ പാഠം.

ഇത് ഒരു വ്യാപാര ഡീല്‍ മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടേയും ചാണക്യസമാനമായ നയതന്ത്ര ബുദ്ധിയുടെയും വിജയം കൂടിയാണ്. ഭാരതം ഇനി തീരുമാനങ്ങള്‍ സ്വീകരിക്കുന്ന രാജ്യമല്ല. ലോകവ്യാപാരത്തിന്റെ ഗതി നിര്‍ണയിക്കുന്ന രാഷ്‌ട്രശക്തി കൂടിയാണ്.

Tags: indiaamericaTrading
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.