ന്യൂദൽഹി: സി. സദാനന്ദൻ മാസ്റ്റർ ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗം എക്സിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവച്ചു. തനിക്ക് നിന്നു പ്രസംഗിക്കാനാവാത്തത് തന്റെ കാലുകള്‍ സിപിഎമ്മുകാർ വെട്ടിമാറ്റയതാണെന്ന് വിശദീകരിച്ച് ആ സംഭവങ്ങൾ പറഞ്ഞു തുടങ്ങിയ പ്രസംഗം, കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പതിറ്റാണ്ടുകളായി നേരിടുന്ന സിപിഎം ആക്രമങ്ങണളുടെ വിവരണമായപ്പോള്‍ ഹൃദയം വിറങ്ങലിച്ചു പോകുന്നതാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. വെപ്പുകാലുകൾ രാജ്യസഭയുടെ മേശപ്പുറത്ത് വച്ച ചിത്രവും പ്രസംഗത്തോടൊപ്പം അമിത് ഷാ ചേർത്തിട്ടുണ്ട്.
വേറിട്ട ആശയധാര പിന്തുടരുന്നു എന്ന കാരണത്താല്‍ ഒരാളുടെ കാലുകള്‍ വെട്ടിമുറിക്കുക, മറ്റൊരാളുടെ ജീവന്‍ അപഹരിക്കുക തുടങ്ങിയവയ്‌ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകർ നടത്തിയ പോരാട്ടം വാക്കുകളില്‍ വിവരിക്കാനാവാത്തതാണെന്നും അമിത് ഷാ എഴുതി.. ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വാസമുള്ള ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും മനസിലാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















