ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക ആത്മീയത അനുസരിച്ച് ലളിതമായ ജീവിതമാണ് അലി ഖമേനി നിര്‍ദേശിക്കുന്നതെങ്കിലും അലി ഖമേനിയുടെ മക്കള്‍ക്ക് ഇറാന് പുറത്ത് കോടാനുകോടികളുടെ വില്ലകളും ആഡംബര പ്രോപ്പര്‍ട്ടികളും സ്വിസ് ബാങ്ക് നിക്ഷേപങ്ങളും. വര്‍ഷങ്ങള്‍ നീണ്ട യുഎസ് ഉപരോധമുണ്ടെങ്കിലും അതിനെ മറികടന്ന് അവര്‍ വന്‍സ്വത്തുക്കള്‍ വാരിക്കൂട്ടി.
അലി ഖമേനി ഇസ്ലാമിക ആത്മീയത വിളംബരം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ ഇറാന് പുറത്ത് വലിയ ആഢംബര ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കണ്ടെത്തല്‍. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉപരോധങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അലി ഖമേനിയുടെ കുടുംബം വിദേശത്തേക്ക് ധാരാളം സ്വത്തുക്കള്‍ ഒളിച്ചുകടത്തിയിരുന്നതായി കണ്ടെത്തി. അതിന് ഉദാഹരണമാണ് ഇവര്‍ ലണ്ടനില്‍ ഇവര്‍ക്കുള്ള ബില്യണയേഴ്സ് റോയിലെ കോടികള്‍ വിലമതിക്കുന്ന മണിമാളികകള്‍. ലണ്ടനിലെ ഒരു ആഡംബര വില്ലയുടെ മാത്രം വില 3.61 ലക്ഷം കോടി രൂപയാണ്.
വടക്കൻ ലണ്ടനിലെ “ബില്യണയേഴ്‌സ് റോ” എന്നറിയപ്പെടുന്ന സ്ഥലത്ത് മരങ്ങൾ നിറഞ്ഞ തെരുവിനും , ഉയരമുള്ള വേലികൾക്കും കറുത്ത ഗേറ്റുകൾക്കും പിന്നിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു കൂട്ടം മാളികകൾ എല്ലാം അലി ഖമേനിയുടെ കുടുംബത്തിന്‍റേതാണ്. അതിന്റെ കോമ്പൗണ്ടില്‍ ഇരുണ്ട എസ്‌യുവികളിൽ സ്വകാര്യ ഗാർഡുകൾ പുറത്ത് 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നത് കാണാം.
ദുബായിലും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും എല്ലാം അലി ഖമേനിയുടെ കുടുംബത്തിന് റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ട്. ദുബായില്‍ നിരവധി ആഡംബര വില്ലകളുണ്ട്. ഇത്തരം കോടാനുകോടികളുടെ സ്വത്തിന്റെ ഉടമ ആരെന്നോ? അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ് താബ ഖമേനി. പുറത്തേക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം കടലാസ് കമ്പനികളിലൂടെയാണ് ഈ സ്വത്തുക്കളത്രയും മൊജ് താബ ഖമേനി പിടിച്ചുവെച്ചത്. മസൂദ് ഖമേനി എന്ന മറ്റൊരു മകനും ഇറാന് പുറത്തെ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. അതേ സമയം അലി ഖമേനിയുടെ രാഷ്‌ട്രീയപാത പിന്തുടരുന്ന മൂത്ത മകന്‍ മുസ്തഫ അലി ഖമേനി പൊതുവേ സ്വകാര്യജീവിതം നയിക്കുന്ന ആളാണ്. ഇദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ കാര്യമായി പുറത്തറിഞ്ഞിട്ടില്ല.
കെട്ടിടങ്ങളും സ്ഥളങ്ങളും പേർഷ്യൻ ഗൾഫ് ഷിപ്പിംഗ് കമ്പനികളും 13.8 കോടി ഡോളറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടുകളും വരെ ഇദ്ദേഹത്തിന്റെ സ്വത്തില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടനിലേത് വിലമതിക്കാനാവാത്ത ആഡംബര സ്വത്തുക്കൾ ആണ്. 2019-ൽ ഇറാനെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടെങ്കിലും ഖമേനിയുടെ മേൽ കോടിക്കണക്കിന് ഡോളർ ഫണ്ട് എത്തിക്കാൻ ഈ കടലാസ് കമ്പനികളുടെ ശൃംഖല സഹായിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ വിറ്റ് നേടുന്ന പണമാണിതെന്നും പറയുന്നു. സിറിയ, വെനസ്വേല, ആഫ്രിക്ക എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്.
















