തിരുവനന്തപുരം: കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏകദേശം 583 കിലോമീറ്ററാണ് പദ്ധതിയുടെ നീളം. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയാകും.
മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ (RRTS) മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എംസി റോഡ് വികസനത്തിന് 5217 കോടി കിഫ്ബിയിൽ നിന്ന് വകയിരുത്തി. റോഡ് സുരക്ഷക്ക് 23.37 കോടിയും
കട്ടപ്പന -തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടിയും വകയിരുത്തി.
റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തൽ- 300 കോടി, തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി,
കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി, ഉള്‍നാടൻ ജലപാത നവീകരണം- 70.8 കോടിയും വകയിരുത്തി. വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി.
















