കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പൂര്‍ണമായും അടഞ്ഞ അധ്യായമാണെന്നും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ എങ്ങനെ പൊരുത്തപ്പെട്ടു പോകുമെന്നും എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഐക്യം ഇല്ലാതാവാൻ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അത് തനിക്ക് നല്ല ബോധ്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് താന്‍ മറുപടിയും പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും തന്നെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ ഇത് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചു. തന്റെ അനുഭവം പറഞ്ഞപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി ഐക്യം വേണ്ടെന്ന് പറഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. പത്മഭൂഷൻ അവാർഡ് കിട്ടിയത്തിൽ ആക്ഷേപം ഒന്നും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ. അതിൽ ഒന്നും താല്പര്യമുള്ള ആൾ അല്ല ഞാനെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
















