ഗുവാഹത്തി: ഒരൊറ്റ ബംഗ്ലാദേശിയെയും, മിയ ജനതയെയും അസമിൽ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . അവർ ഇന്ത്യയിൽ അല്ല ബംഗ്ലാദേശിൽ പോയി വോട്ട് ചെയ്യണമെന്നും ഹിമന്ത ശർമ്മ പറഞ്ഞു. ദുലിയാജനിൽ സർക്കാർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ത .“ അസമിൽ വോട്ടർ പട്ടികയുടെ എസ്‌ഐആർ ചെയ്യുമ്പോൾ, മിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നും “ അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് തന്നെ എത്ര വേണമെങ്കിലും വിമർശിക്കാം, പക്ഷേ മിയ മുസ്ലീങ്ങളെ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ അവരെ അനുകൂലിച്ചാൽ അവർ വന്ന് അപ്പർ ആസാമും ആക്രമിക്കും. വോട്ടർ പട്ടികയിലെ എസ്‌ആറിനായി ഒരു അസമീസ് ജനതയും കഷ്ടപ്പെടുന്നില്ല, ചില മിയ ജനത കഷ്ടപ്പെടുന്നു, നമ്മൾ അതിൽ അതിരുകടന്ന് ഇടപെടേണ്ട കാര്യമില്ല. കോൺഗ്രസ് ഇപ്പോൾ ഒരു മിയ-മുസ്ലിം പാർട്ടിയായി മാറിയിരിക്കുന്നു.മിയ ജനത കഷ്ടപ്പെടുന്നുണ്ടെന്ന് നാം ഉറപ്പാക്കണം, അപ്പോൾ മാത്രമേ അസമീസ് ജനത ഇപ്പോൾ ഉണർന്നിരിക്കുന്നുവെന്ന് അവർക്ക് മനസ്സിലാകൂ.
ഈ സ്ഥലം തങ്ങളുടേതല്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ എല്ലാവരും അവരെ ബുദ്ധിമുട്ടിക്കണം. അവർ കഷ്ടപ്പെടുകയാണെങ്കിൽ മാത്രമേ അവർ അസം വിട്ടുപോകൂ. ഹിമന്ത ബിശ്വ ശർമ്മയും ബിജെപിയും എപ്പോഴും മിയയ്‌ക്കെതിരാണ് , ബംഗ്ലാദേശികൾക്കെതിരാണ് . അതിൽ മറയ്‌ക്കാനോ മടിക്കാനോ ഒന്നുമില്ല. “ അദ്ദേഹം പറഞ്ഞു.
















