ന്യൂദൽഹി: മാറാത്തത് പലതും ഇനിയും മാറും. ലോക സാമ്പത്തിക മേഖലയിൽ വൻലക്ഷ്യം മുന്നിലകണ്ടുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഭാരതം യൂറോപ്യൻ യൂണിയനുമായി (ഇ യു) സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ‘കരാറുകളുടെ മാതാവായ കരാർ’ എന്നാണ് നിരീക്ഷകർ ഇതിന്റെ വിശേഷിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഭാരതവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ചർച്ചകളുടെ വിജയകരമായ പരിസമാപ്തിയെയാണ് ഈ കരാർ അടയാളപ്പെടുത്തുന്നത്. ദൽഹിയിൽ നടന്ന ഭാരത-ഇ യു ഉച്ചകോടിയിലായിരുന്നു ഒപ്പുവെക്കൽ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഉച്ചകോടിയിൽ പങ്കെടുത്തു. ആഗോള വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ലോക ജനസംഖ്യയുടെ ഏകദേശം 25 ശതമാനവും ഭാരതവും യൂറോപ്യൻ യൂണിയനുമാണ്, ഇത് പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക, തന്ത്രപരമായ പ്രാധാന്യത്തെ അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: ‘യൂറോപ്യൻ യൂണിയനുമായുള്ള ഈ വ്യാപാര കരാറിൽ നിന്ന് ഉൽപ്പാദനത്തിന് വലിയ ഉത്തേജനം ലഭിക്കും, കൂടാതെ സേവന മേഖലയും വികസിക്കും. സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള ഓരോ നിക്ഷേപകന്റെയും ബിസിനസുകാരന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കും.’
‘ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയനുമായുള്ള ഈ സ്വതന്ത്ര വ്യാപാര കരാർ ബ്രിട്ടന്റെയും ഇഎഫ്ടിഎയുടെയും കരാറുകളെയും പൂരകമാക്കും. ഇതിന് രാജ്യത്തെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.’
‘ഇന്നലെ യൂറോപ്യൻ യൂണിയനും ഭാരതതവും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. ആളുകൾ ഇതിനെ എല്ലാ ‘കരാറുകളുടെയും മാതാവ്’ എന്ന് വിളിക്കുന്നു. ഈ കരാർ ഭാരതത്തിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ നൽകും. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്… ഈ കരാർ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിൽ ഒന്നും പ്രതിനിധീകരിക്കുന്നു’, മോദി പറഞ്ഞു.
















