അതിർത്തി പ്രദേശങ്ങളിൽ മനുഷ്യർക്കു പ്രവേശിക്കാൻ അപകടകരമായ ഇടങ്ങളിൽ പോലും, ശബ്ദമില്ലാതെ പറന്ന് ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന അർജുൻ . ഇന്ത്യൻ സൈന്യം പരിശീലിപ്പിച്ച സ്പൈ ഈഗിൾ. ശത്രുഡ്രോണുകളെ അനായാസം കണ്ടെത്താനും , തകർക്കാനും കഴിയുന്ന പരുന്താണിത് .
ഉത്തരാഖണ്ഡിലെ ഔലിയിൽ ഇന്ത്യയും യുഎസ് സൈനികരും തമ്മിലുള്ള യുദ്ധ് അഭ്യാസിനിടെയാണ് ഇന്ത്യൻ സൈന്യം അർജുന്റെ കഴിവുകൾ ആദ്യമായി പ്രദർശിപ്പിച്ചത്. തലയിൽ ഘടിപ്പിച്ച ക്യാമറയുമായാണ് അർജുൻ പറക്കുന്നത് . ഇതിലെ ദൃശ്യങ്ങൾ താഴെ നിൽക്കുന്ന സൈനികർക്കും തൽസമയം ലഭിക്കും .
ഡ്രോണുകളുടെ ശബ്ദം കേട്ട് പരിശീലനം സിദ്ധിച്ച നായ്‌ക്കൾ സിഗ്നൽ നൽകുമ്പോഴാണ് അർജുൻ ലക്ഷ്യം കണ്ടെത്താനായി കുതിക്കുന്നത് . മിനിറ്റുകൾക്കുള്ളിൽ ശത്രുഡ്രോണുകൾ താഴേക്ക് പതിക്കും.
ഉത്തരാഖണ്ഡിലെ ഔലിയിൽ യുദ്ധ് അഭ്യാസത്തിന്റെ ഭാഗമായി നിരവധി പരിശീലനങ്ങൾ നടന്നപ്പോൾ, അർജുൻ യുഎസ് സൈനികരെ ഏറെ ആകർഷിച്ചു. കൈറ്റ് ഡ്രോൺ വീഴ്‌ത്തിയ നിമിഷം പകർത്താൻ ശ്രമിച്ചുകൊണ്ട് യുഎസ് സൈനികർ ക്യാമറകളുമായി നിന്നു. ഡ്രോണുകളെ നേരിടാനുള്ള പുതിയ തന്ത്രത്തിന്റെ ഇത്തരത്തിലുള്ള നിരവധി പക്ഷികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരീക്ഷണ ഘട്ടങ്ങളിൽ അവർ ഡ്രോണുകൾ വിജയകരമായി വീഴ്‌ത്തിയിട്ടുണ്ട്,” ഉദ്യോഗസ്ഥർ പറഞ്ഞു.
















