ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾ തുടർച്ചയായി അക്രമത്തിന് ഇരയാകുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബംഗ്ലാദേശിലെ നർസിംഗ്ഡി ജില്ലയിലെ ഒരു കടയ്‌ക്കുള്ളിൽ 23 വയസ്സുള്ള ഒരു ഹിന്ദു യുവാവിനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. കുടുംബാംഗങ്ങൾ ഇതിനെ മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമായിട്ടാണ് വിശേഷിപ്പിച്ചത്. റിപ്പോർട്ട് അനുസരിച്ച് ഇരയായത് ചഞ്ചൽ ചന്ദ്ര ഭൗമിക് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കോമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിൽ നിന്നുള്ള ചഞ്ചൽ ചന്ദ്ര ഭൗമിക് ഓട്ടോമൊബൈൽ ഗാരേജിൽ ജോലി ചെയ്ത് കഴിഞ്ഞ ആറ് വർഷമായി നർസിങ്ഡിയിൽ താമസിച്ചു വരികയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചഞ്ചൽ. അച്ഛൻ മരിച്ചുപോയി, അമ്മ രോഗിയായിരുന്നു. വികലാംഗനായ മൂത്ത സഹോദരൻ അദ്ദേഹത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നർസിങ്ഡി പോലീസ് ലൈനുകൾക്ക് സമീപമുള്ള മസ്ജിദ് മാർക്കറ്റ് പ്രദേശത്താണ് സംഭവം. ദൃക്‌സാക്ഷികളും പ്രാദേശിക വൃത്തങ്ങളും പറയുന്നതനുസരിച്ച് വെള്ളിയാഴ്ച രാത്രി ചഞ്ചൽ കടയ്‌ക്കുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്. അക്രമികൾ പുറത്തുനിന്ന് കടയുടെ ഉള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഷട്ടർ താഴ്‌ത്തി. തുടർന്ന് തീ പെട്ടെന്ന് ഉള്ളിലേക്ക് പടർന്ന് അദ്ദേഹം ജീവനോടെ വെന്ത് മരിച്ചുവെന്നാണ്.
അതേ സമയം ഈ കൊലപാതകം ആസൂത്രിതമായ ഗൂഢാലോചനയാണെന്നും മതപരമായ വിദ്വേഷം ഇതിന് പിന്നിലുണ്ടാകാമെന്നും കുടുംബവും അയൽക്കാരും വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ തരംഗം നിലനിൽക്കുന്നുണ്ട്. രാജ്യത്ത് നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കാൻ അവിടത്തെ വിദ്വേഷ ഘടകങ്ങൾ ശ്രമിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ദിപു ചന്ദ്ര ദാസ്, ഖോകൻ ചന്ദ്ര ദാസ് എന്നിവരെയും ചുട്ടുകൊന്നു. ഈ സംഭവങ്ങൾ രാജ്യത്തുടനീളമുള്ള ഹിന്ദു സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ തുടർച്ചയായി അക്രമത്തിന് ഇരയാകുന്നുണ്ട്. ഹിന്ദുക്കൾ കൊല്ലപ്പെടുന്നു, അവരുടെ വീടുകൾ കത്തിക്കുന്നു, ഇത് ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഹിന്ദുക്കൾക്കെതിരായ അക്രമം തടയുന്നതിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ കാണാനാകുക.
















