ഖണ്ട്വ: മധ്യപ്രദേശിലെ ഖണ്ട്വയിൽ ഒരു ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി. ഇരയുടെ ചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയായ തസ്ലീം രണ്ട് മാസത്തോളം ആദിവാസി സ്ത്രീയെ ചൂഷണം ചെയ്തു. ഇരയുടെ മകൻ പ്രതിഷേധിച്ചപ്പോൾ പ്രതി അയാളെയും മർദ്ദിച്ചതായാണ് വിവരം.
ഖണ്ട്വയിലെ പാന്ഥാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 40 വയസ്സുള്ള ഒരു ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഖിരാല ഗ്രാമവാസിയായ തസ്ലീം ഖാൻ എന്ന പ്രതി സ്ത്രീയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ രണ്ട് മാസമായി അവരെ ചൂഷണം ചെയ്തു വരികയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച് ഏകദേശം ഒന്നര മുതൽ രണ്ട് മാസം വരെ പ്രതിയായ തസ്ലീം ഖാൻ സ്ത്രീയെ തന്റെ കാറിൽ അസിർഗഡ് വനത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഫോട്ടോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി സുക്ത ഡാം വനത്തിൽ വെച്ചും ബലാത്സംഗം ചെയ്തു. ഇതിനു പുറമെ പ്രതി യുവതിയെ ബോർഗാവ് ഗ്രാമത്തിലെ ഒരു ചിപ്സ് ഫാക്ടറിക്ക് പിന്നിൽ കൊണ്ടുപോയിയും ബലാത്സംഗം ചെയ്തു.
പീഡനം സഹിക്ക വയ്യാതെ ഇര സംഭവിച്ചതെല്ലാം മകനോട് പറഞ്ഞു. അമ്മയുടെ ഫോട്ടോ എടുത്തതിനെക്കുറിച്ച് മകൻ പ്രതിയെ ചോദ്യം ചെയ്തപ്പോൾ അയാൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് മകന്റെയും യുവതിയുടെയും പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
















