ന്യൂദൽഹി : ഛത്തീസ്ഗഢിൽ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു . ജാഞ്ച്ഗിരി ചമ്പ ജില്ലയിൽ “ധർമ്മ ജാഗ്രൺ സമന്വയം” എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലാണ് ചടങ്ങുകൾ നടന്നത് . അഖില ഭാരതീയ ഘർ വാപസി പ്രമുഖ് പ്രബൽ ജുദേവ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. നേരത്തെ ഹിന്ദുമതത്തിലായിരുന്ന ഇവർ പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് മതം മാറിയത് .
സനാതന ധർമ്മം സ്വീകരിച്ച എല്ലാവരുമായും പരമ്പരാഗത പൂജാ പരിപാടികൾ നടത്തി. പിന്നീട്, സംഘാടകർ എല്ലാവരുടെയും കാലുകൾ കഴുകി ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് എല്ലാവരെയും ഹിന്ദുമതത്തിലേക്ക് ക്ഷണിച്ചു.
ഇത് ഒരു അവസരമല്ല, മറിച്ച് സനാതന ധർമ്മത്തിന്റെ പുനരുജ്ജീവനത്തിനായി എടുത്ത ഒരു തീരുമാനമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രബൽ ജുദേവ് പറഞ്ഞു . ഹിന്ദു സമൂഹത്തിൽ നിന്ന് മതം മാറി പോയ അവസാനത്തെ വ്യക്തി പോലും ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതുവരെ ഘർ വാപസി കാമ്പയിൻ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഐക്യം, സാംസ്കാരിക ആത്മാഭിമാനം, ദേശീയ താൽപ്പര്യങ്ങൾ എന്നിവയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും ഭാവിയിൽ ഘർ വാപസി വലിയ തോതിൽ തുടരുമെന്നും, ദേശീയ സുരക്ഷ പ്രധാനമാണെന്നും മതപരിവർത്തനമാണ് രാജ്യത്തിന് യഥാർത്ഥ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 16 ന് മഹാസമുണ്ട് ജില്ലയിലെ സരായ്‌പാലി ബ്ലോക്കിൽ സംഘടിപ്പിച്ച 100 ൽ അധികം ആളുകൾ സനാതന ധർമ്മം സ്വീകരിച്ചിരുന്നു . വേദ ശ്രീരാമ കഥയും വിശ്വ കല്യാണ മഹായജ്ഞവും നടന്ന ദിവസം 50 കുടുംബങ്ങളിൽ നിന്നുള്ള 105 പേരും സനാതന ധർമ്മം സ്വീകരിച്ചു.















