കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാർച്ചിന് നേരെ പോലീസ് അതിക്രമം. സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില്‍ വാതിലിലെയും സ്വര്‍ണപ്പാളികളില്‍ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം. കളക്ടറേറ്റിന് മുന്നില്‍ ബാരിക്കേഡുകള്‍ തീർത്ത് മാർച്ച് പോലീസ് തടയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജല പീരങ്കി ഉപയോഗിച്ചു.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം വീണ്ടും പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ തെറിച്ച് വീണ് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നീട് പ്രവർത്തകർ കളക്ട്രേറ്റിന് മുന്നിൽ വയനാട് റോഡ് ഉപരോധിച്ചു. ഉപരോധം ഗതാഗത തടസത്തിലേക്ക് നീങ്ങിയതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും തീരുമാനം.
















