ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ സർജ്ജിക്കൽ സ്ട്രൈക്കായിരുന്നു ഓപ്പറേഷൻ സിന്ദൂർ . നയതന്ത്രത്തിലൂടെയും ഭീകരതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെയും ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നു. ലോകത്തിലെ നിർണായക സാമ്പത്തിക, സൈനിക ശക്തിയാണ് ഇന്ത്യയെന്നത് അടിവരയിട്ടുറപ്പിച്ച സൈനികനീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ ഫ്ലൈപാസ്റ്റ് ഓപ്പറേഷൻ സിന്ദൂരിനുള്ള ആദരവായാണ് ഒരുക്കിയിരിക്കുന്നത് . ഇതിനായി ‘സിന്ദൂർ ഫോർമേഷൻ’ എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം നടക്കും.റഫാൽ, സുഖോയ് തുടങ്ങി പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഇന്ത്യൻ വ്യോമസേനയുടെ വമ്പൻമാർ ആകാശത്ത് വിസ്മയം തീർക്കാൻ എത്തും
ഏഴ് യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വമ്പൻ പ്രകടനമാണ് സിന്ദൂർ ഫോർമേഷൻ. രണ്ട് റഫാൽ (Rafale), രണ്ട് സുഖോയ് (Su-30), രണ്ട് മിഗ്-29 (MiG-29), ഒരു ജാഗ്വാർ (Jaguar) എന്നിവയാണ് ഈ ഫോർമേഷനിൽ ഉണ്ടാവുക .
















