പട്ന : ബീഹാറിൽ നിർണായക തീരുമാനവുമായി ജ്വല്ലറി ഉടമകൾ. ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഓള്‍ ഇന്ത്യ ജുവല്ലേഴ്സ് ആന്‍റ് ഗോള്‍ഡ് ഫെഡറേഷന്‍ (എഐജെജിഎഫ്) എന്ന സംഘടന ജനുവരി എട്ട് മുതല്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടാതെ ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഇസ്ലാം മതസംഘടനകള്‍ മതസ്വാതന്ത്ര്യത്തിനെ കൂച്ചുവിലങ്ങിടാന്‍ ജ്വല്ലറി ഉടമകള്‍ കൊണ്ടുവരുന്ന ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ ഇപ്പോള്‍ തീവിലയായ സ്വര്‍ണ്ണം നിരന്തരം മോഷ്ടിക്കപ്പെടുന്നത് തടയാനാണ് ഈ നീക്കമെന്ന് ജ്വല്ലറി ഉടമകളുടെ സംഘടനകള്‍ തിരിച്ചടിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഉത്തർപ്രദേശിലെ ഝാൻസിയിലെ ആഭരണ വ്യാപാരികളും സമാനമായ ഒരു തീരുമാനം എടുത്തിരുന്നു. ഹിജാബും ബുർഖയും നിഖാബും ധരിച്ചുകൊണ്ട് വരുന്നവരുടെ ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിച്ചതോടെയാണ് ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ഫെഡറേഷൻ ബീഹാറിൽ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള സ്വർണ്ണ വ്യാപാരികൾ കടകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ മുഖം മൂടുന്ന വസ്ത്രങ്ങളും മാസ്ക്കുകളും നീക്കം ചെയ്യണമെന്ന് പ്രസ്താവിക്കുന്ന നോട്ടീസുകൾ സ്ഥാപിച്ചിട്ടുണ്ട്…
















