ന്യൂദൽഹി : നാവികസേനയ്‌ക്ക് പുറമെ കരസേനയുടെയും കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ . 2,770 കോടി രൂപ ചെലവഴിച്ച് 4.25 ലക്ഷം ക്ലോസ് ക്വാർട്ടർ ബാറ്റിൽ (CQB) കാർബൈനുകൾ നിർമ്മിക്കുന്നത്. കാർബൈനുകൾ ലളിതമായി പറഞ്ഞാൽ സാധാരണ തോക്കുകളേക്കാൾ വലിപ്പം കുറഞ്ഞതും എന്നാൽ വേഗത്തിൽ വെടിയുതിർക്കാൻ ശേഷിയുള്ളതുമായ തോക്കുകളാണ്.
ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് വിഭാഗമായ ‘മാർക്കോസ്’ പലപ്പോഴും വെള്ളത്തിനടിയിലൂടെയും തീരപ്രദേശങ്ങളിലൂടെയും രഹസ്യ നീക്കങ്ങൾ നടത്തുന്നവരാണ്. അവർക്ക് ഭാരം കുറഞ്ഞതും എന്നാൽ ശക്തവുമായ ആയുധങ്ങൾ ആവശ്യമാണ്. പുതിയ കരാർ പ്രകാരം ലഭിക്കുന്ന കാർബൈനുകൾ അവരുടെ ഇത്തരം ദൗത്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും
ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge), പി.എൽ.ആർ സിസ്റ്റംസ് എന്നീ ഇന്ത്യൻ കമ്പനികളാണ് ഇവ നിർമ്മിക്കുന്നത്.ഇറക്കുമതി കുറച്ച് തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 1,82,492 കോടി രൂപയുടെ കരാറുകളാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടിരിക്കുന്നത്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആധുനികവൽക്കരണ നീക്കങ്ങളിൽ ഒന്നാണ്
















