കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ എറണാകുളം ജില്ലയില്‍ പരമ്പരാഗതമായ ദ്വിമുഖ മത്സരത്തിന് അന്ത്യം കുറിക്കുകയും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുകയും ചെയ്യും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍, ജില്ലയിലെ 8 മണ്ഡലങ്ങളില്‍ തനിച്ച് മത്സരിച്ച ട്വന്റി 20 ഏകദേശം 15.30% വോട്ട് നേടിയിരുന്നു. ബിജെപിക്ക് 12-14% ആയിരുന്നു വോട്ട് ശതമാനം. ഇത് കൂടി ആകുമ്പോൾ 30% ത്തിന് മുകളിൽ ആവും വോട്ട് ഷെയർ. ഇത് ബിജെപിക്ക് വിജയ നൽകുന്നു. ഈ സഖ്യം ഏറ്റവും വലിയ തിരിച്ചടി നല്‍കുന്നത് യുഡിഎഫിനായിരിക്കും.
കുന്നത്തുനാട്, പെരുമ്പാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ വോട്ടുകളും വികസന താല്പര്യമുള്ള നിഷ്പക്ഷ വോട്ടുകളും ട്വന്റി 20 മുന്‍പേ തന്നെ ആകര്‍ഷിച്ചിരുന്നു. എന്‍ഡിഎ സഖ്യം വരുന്നതോടെ ഈ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത കുറയുകയും ബിജെപി പാളയത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. .മധ്യകേരളത്തിലെ രാഷ്‌ട്രീയത്തില്‍ എന്നും താക്കോല്‍സ്ഥാനത്തുള്ള ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കാന്‍ ഈ സഖ്യം വലിയ രീതിയില്‍ സഹായിക്കും.
ബിജെപിയോട് ഇതുവരെ അകലം പാലിച്ചിരുന്ന ക്രൈസ്തവ വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ മുന്നണിയിലേക്ക് കടന്നുവരാനുള്ള ഒരു സുരക്ഷിത ‘പാലം’ ആയി ട്വന്റി 20 മാറും. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ഈ സഖ്യം വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കോതമംഗലം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും ട്വന്റി 20-ക്ക് ശക്തമായ സാന്നിധ്യമുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നഗര വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്കുള്ള സ്വാധീനവും ട്വന്റി 20-യുടെ വികസന രാഷ്‌ട്രീയവും ചേരുന്നത് ഗുണകരമാകും.ഈ രണ്ട് ശക്തികളും ഒന്നിക്കുന്നത് എറണാകുളം ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് ഉറപ്പാണ്
















