ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിന് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ ആരോഗ്യനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശങ്കരദാസ്. ഇയാളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഫോട്ടോ കണ്ടാൽ കോമയിൽ കിടക്കുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പോലെ ആണ് കാണപ്പെടുന്നത്. എന്നാൽ ഇത് സെറ്റ് ചെയ്തതുപോലെയാണെന്നാണ് സോഷ്യൽ മീഡിയയിൽ പല ആരോപണങ്ങളും. ഇതിന്റെ നിജസ്ഥിതി അറിയാനാണ് ഇപ്പോൾ ഹൈക്കോടതിയുടെ തീരുമാനം.
















