റായ്‌പൂർ: ഛത്തീസ്ഗഡിൽ നൂറോളം പേർ സനാതനധർമ്മം സ്വീകരിച്ചു . മഹാസമുണ്ട് ജില്ലയിലെ സരായ്‌പാലി ബ്ലോക്കിലെ കടങ്പാലിയിൽ നടന്ന ചടങ്ങിലാണ് ഇസ്ലാം, ക്രിസ്തു മതത്തിൽപ്പെട്ട 100-ലധികം പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങിയത് .
വേദ ശ്രീരാമ കഥയുടെയും വിശ്വ കല്യാൺ മഹായജ്ഞത്തിന്റെയും അഞ്ചാം ദിവസമാണ് ഘർ വാപസി പരിപാടി സംഘടിപ്പിച്ചത്. 50-ഓളം കുടുംബങ്ങളിൽ നിന്നുള്ള 105 പേർ വേദമന്ത്രങ്ങൾ ചൊല്ലി സനാതന ധർമ്മത്തിലേക്ക് മടങ്ങി.
മുതിർന്ന ബിജെപി നേതാവും ‘അഖിൽ ഭാരതീയ ഘർ വാപസി’ പ്രചാരണത്തിന്റെ തലവനുമായ പ്രബൽ പ്രതാപ് ജുദേവ് ആണ് ചടങ്ങിന് നേതൃത്വം നൽകിയത്. മടങ്ങിയെത്തിയവരെ കാലുകൾ കഴുകി അദ്ദേഹം സ്വാഗതം ചെയ്തു. പരമ്പരാഗത ആചാരങ്ങളും ചടങ്ങിൽ നടത്തി.
തങ്ങൾക്ക് ഇനി മരണം വരെ മറ്റൊരു മതമില്ലെന്നും, സമൂഹത്തിലെ മതപരിവർത്തനത്തിനെതിരെ ശബ്ദമുയർത്താൻ തങ്ങളുമുണ്ടാകുമെന്നുമാണ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തിയവർ പറഞ്ഞത്.
















