നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്‌ക്ക് നീതി കിട്ടിയിട്ടില്ലെന്ന് നടി മല്ലിക സുകുമാരൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. അതാരണെന്ന് കണ്ടുപിടിക്കാൻ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് ഉണ്ടെന്നും അവർ പറഞ്ഞു.
അതിജീവിതയ്‌ക്ക് അത് സംഭവിച്ചുവെന്നത് 150% ഉറപ്പാണ്. അപ്പോ ആരുടെ കൊട്ടേഷൻ, എങ്ങനെ സംഭവിച്ചു, എന്തിനൊരു ടെംബോ ട്രാവലർ കൂടെ പോയി പിന്നെ ഒരു കാർ പുറകെ പോയി, ഇതൊക്കെ അറിയാൻ ഞങ്ങളും ബാധ്യസ്ഥരല്ലേ. അതിപ്പോ ഏത് കോടതിയിലെ ഏത് ജഡ്ജി ആണെിലും അതിനുള്ള ഉത്തരങ്ങൾ സാധാരണക്കാരന് തരാൻ ഇവിടുത്തെ നിയമവ്യവസ്ഥിതിക്ക് ഒരു ബാധ്യതയുണ്ട്. അത് ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആ കുട്ടി ആയതുകൊണ്ടാ ഇങ്ങനെ പിടിച്ചു നിൽക്കുന്നത്, വേറെ വല്ലവരും ആയിരുന്നെങ്കിൽ മിക്കവാറും പോയി ആത്മഹത്യ ചെയ്തേനെ. അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല. ആ കുട്ടിക്ക് സംഭവിച്ചതിന് ഞങ്ങളൊക്കെ സാക്ഷികളാണ് .അച്ഛൻ മരിച്ച് 11 മാസം ആയ സമയത്താണ് ഇത് സംഭവിക്കുന്നത്.സമയത്ത് എല്ലാവർക്കും ഉണ്ട് പെൺമക്കൾ. നമ്മുടെ കുഞ്ഞുങ്ങൾക്കാണ് അങ്ങനെ സംഭവിച്ചതെങ്കിലോ, അമ്മയാണെങ്കിൽ ഒരു അർത്ഥപ്രജ്ഞയെ പോലെ അധികം മിണ്ടാനും വയ്യ അച്ഛനും പോയി, ഒരു ഭാഗത്ത് മകൾക്ക് ഇങ്ങനെ, എന്തായിരിക്കും ആ വീട്ടിലെ സ്ഥിതി.ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ മുൻപിലേക്ക് ഒരു മകളെ ഇങ്ങനെ കൊണ്ടുവന്ന് കിടത്തുക എന്നൊക്കെ പറഞ്ഞാൽ. ഒരു അമ്മമാർക്കും അത് താങ്ങാൻ സാധിക്കത്തില്ല.
ആ ജഡ്ജി മുൻകൈ എടുത്ത് ഇറങ്ങി തിരിക്കണം ഇവരൊന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ഞാൻ വിധിച്ചു, തെറ്റ് ചെയ്തവരെ ഞാൻ കണ്ടുപിടിക്കും എന്ന് കോടതി പറയണം
ഇത്രയും പ്ലാൻ ചെയ്ത ഒരു സംഭവം നടക്കണമെങ്കിൽ ഇതിന്റെ പിന്നിൽ ഒരു പ്ലാനിങ് ഉണ്ടെന്നുള്ളത് ഏത് പൊട്ടനും അറിയാമല്ലോ. അത് എവിടുന്ന് വന്നു എന്ന് അറിഞ്ഞാൽ മതി .എന്തെങ്കിലും കാര്യമായ വിരോധം ഉണ്ടാകും, വഴിയെ പോയ ഒരു പെൺകുട്ടിയെ രാത്രി ഒരുത്തൻ കയറി പിടിച്ചു എന്നൊക്കെ പറഞ്ഞാൽ അത് നാട്ടിൻ പുറത്തൊക്കെ സംഭവിക്കും. ഇതങ്ങനെയാണോ.
ഗൂഢാലോചന കണ്ടുപിടിക്കാൻ വേണ്ടി ഒരു പ്രത്യേക അന്വേഷണം നടത്തണം .ഇന്നയാളെ കുഴിയിൽ ചാടിക്കാൻ ആണ് ഗൂഢാലോചന നടത്തിയത് എന്നാണല്ലോ, ആയിക്കോട്ടെ, അപ്പോ അത് ആരാ ചെയ്തത്, അതാണ് അറിയേണ്ടത് .ആ ഗൂഢാലോചന നടന്നതുകൊണ്ടാണല്ലോ ആ കുട്ടി അനുഭവിച്ചത്. അത് കണ്ടുപിടിക്കണം, അല്ലേ പിന്നെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും. ഞങ്ങൾക്ക് ആരെയും കുറ്റക്കാരനാക്കേണ്ട. എങ്ങനെ നടന്നു എന്ന് മാത്രം കണ്ടുപിടിച്ചാൽ മതി.
ഇവനൊക്കെ ചേരിയിട്ടുണ്ടെങ്കിൽ വലിയ കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഈ കുട്ടിയുടെ രക്ഷിതാവായിട്ട് ഒരാളെങ്കിലും വേണ്ടേ. കുറ്റവിമുക്തരായവരെങ്കിലും ആരാണ് അതിന് പിന്നിലെന്ന് അറിയാൻ മുന്നിട്ടിറങ്ങണ്ടേ’,മല്ലിക ചോദിച്ചു
ദിലീപിന്റെ ഭഭബ സിനിമയിലെ വിവാദ ഡ്യലോഗുകളെ കുറിച്ചും അവർ സംസാരിച്ചു. ഞാൻ പടം കണ്ടിട്ടില്ല. വലിയ ഗുണമൊന്നുമില്ല പടം എന്നൊക്കെ പറഞ്ഞുകേട്ടു. ഗുണം ഉണ്ടോ ഇല്ലയോ കാശ് കിട്ടിയ അതൊക്കെ അവരുടെ കാര്യം. അതിനകത്ത് വെറുതെ ആവശ്യമില്ലാതെ പൃഥവിരാജ് പറഞ്ഞ ഒരു ഡയലോഗ് ധ്യാനശ്രീനിവാസനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്. പറയിപ്പിച്ചത് നിർമാതാവും സംവിധായകനും ആയിരിക്കും. ആരെങ്കിലും ഒരാൾക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് പറയേണ്ട എന്ന് പറയാനെങ്കിലും മുതിർന്നേനെ. ഇത് എല്ലാവരും കൂടെ അവരുടെ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒത്തു കളിക്കുമ്പോൾ അവിടെ പൃഥവിരാജിന് എന്ത് പ്രസക്തി. പക്ഷെ പൃഥവിരാജ് ഇതൊന്നും പ്രശ്നമല്ല, ധ്യാൻ പറഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര് പറഞ്ഞാലും. ഞാൻ പറയുന്നത് ഈ പറച്ചിലും കാര്യങ്ങളും ഒരിക്കൽ തിരുത്തേണ്ടി വരും, ഞാൻ 100% അത് വിശ്വസിക്കുന്നുണ്ട്. അബദ്ധമായി പോയി പറയണ്ടായിരുന്നു എന്ന് തന്നെ വരും.
















